ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം.. 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു...ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം..100 പവൻ സ്വർണ്ണാഭരണങ്ങളും കാറും സ്ത്രീധനമായി നൽകി..

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന ഉറച്ച ബോധ്യം മലയാളികള്‍ക്കുണ്ടെങ്കിലും ഈ പ്രവൃത്തി ഇവിടെ സജീവമായി തന്നെ നടക്കുന്നു. സ്ത്രീധനം എന്ന പേരിന് പകരം വിവാഹസമ്മാനമെന്ന് അറിയപ്പെടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ അല്പം കൂടി ലളിതമായി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വീണ്ടും വാര്‍ത്തകളായതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്.കേരളത്തിൽ എന്നല്ല എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ . ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം .
തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻകുമാറുമായുള്ള റിധന്യയുടെ വിവാഹം. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം.ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങി.
വഴിയിൽ, കാർ നിർത്തി കീടനാശിനി ഗുളികകൾ കഴിച്ചതായി റിപ്പോർട്ടുണ്ട്.പ്രദേശത്ത് വളരെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ, റിധന്യയുടെ വായിൽ നിന്ന് നുരയും പതയും വന്നു മരിച്ച നിലയിൽ കണ്ടെത്തി.മരണത്തിന് മുമ്പ് അവൾ തന്റെ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അതിൽ തന്റെ തീരുമാനത്തിന് ക്ഷമാപണം നടത്തുകയും ആരോപണവിധേയമായ പീഡനം സഹിക്കാൻ കഴിയാത്തതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.
റിധന്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി.ഭർത്താവ് കവിൻ കുമാർ, ഭർതൃപിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961 ൽ പാർലമെന്റ് പാസാക്കിയ ശക്തമായ നിയമം രാജ്യത്തുള്ളപ്പോഴാണ് സ്ത്രീധന പീഡനങ്ങളുംദാരുണ മരണങ്ങളും കേരളത്തിൽ ആവർത്തിക്കുന്നത്.
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും എടുത്താൽ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് മകളെ കെട്ടിച്ചയച്ച് കടക്കെണിയിലായ കുടുംബങ്ങൾ കേരളത്തിൽ ലക്ഷക്കണക്കിനുണ്ട്.
https://www.facebook.com/Malayalivartha