വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം..ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കുരുക്കിയത് കണ്ണൂർക്കാരി.. രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷമാണ് കൊന്നത്..

വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം കൂടി റിപ്പോർട് ചെയ്യപ്പെടുമ്പോൾ കേരളം ഞെട്ടുകയാണ് . രണ്ടു കൊലപാതക വാർത്തകളാണ് കേരളം ഇന്നും ഇന്നലെയുമായി ചർച്ച ചെയ്യുന്നത് . കോഴിക്കോട് ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍നിന്ന്. വില്‍പ്പനയ്ക്കായി നൗഷാദിനെ മറ്റൊരാള്‍ ഏല്‍പ്പിച്ച വീട്ടില്‍ രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷമാണ് കൊന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
തുടര്‍ന്നാണ് ബത്തേരിയില്‍നിന്ന് പാട്ടവയല്‍വഴി വാഹനത്തില്‍ കൊണ്ടുപോയി തമിഴ്നാട്ടിലെ വനമേഖലയിലുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയതെന്നാണ് പോലീസ് പറയുന്നത്.ഹേമചന്ദ്രനെ രഹസ്യമായി കുഴിച്ചുമൂടാനാണ് കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും ബി.എസ്. അജേഷിനെയും നൗഷാദ് വിളിച്ചുവരുത്തിയത്. കൊലപാതകം നടന്നശേഷം, അതിനുപറ്റിയ സ്ഥലംകണ്ടെത്താന്‍ ജ്യോതിഷ്‌കുമാറും അജേഷും പലയിടത്തും പോയി നോക്കിയിരുന്നു. അതിനുശേഷമാണ് നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്ത് കാപ്പിക്കുടുക്ക എന്ന വനമേഖല തിരഞ്ഞെടുത്തത്.
നൗഷാദും കൂട്ടുപ്രതികളും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. പതിവായി ആനയിറങ്ങുന്ന അപകടമേഖലയാണിത്. അന്വേഷണസംഘം ശനിയാഴ്ച മൃതദേഹം വീണ്ടെടുക്കാന്‍ എത്തിയപ്പോഴും ഇവിടെ ആനക്കൂട്ടങ്ങളുണ്ടായിരുന്നു. വനംവകുപ്പ് പടക്കംപൊട്ടിച്ച് ആനകളെ തുരത്തിയശേഷമാണ് അവിടെ ഇറങ്ങാന്‍ കഴിഞ്ഞത്.കണ്ണൂരുകാരിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ കുടുക്കിയതെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്‍ പറഞ്ഞു. ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നുപറഞ്ഞ് നൗഷാദ് പരസ്യം നല്‍കിയിരുന്നു.
അതിലെ നമ്പറിലേക്ക് ഈ സ്ത്രീ വിളിക്കുകയായിരുന്നു. തുടര്‍ന്ന് അടുപ്പം സ്ഥാപിച്ചശേഷം ഹേമചന്ദ്രനെ ട്രാപ്പിലാക്കാനുള്ള ജോലി നൗഷാദ് ഇവരെ ഏല്‍പ്പിക്കുകയായിരുന്നു.ഹേമചന്ദ്രനില്‍നിന്ന് കുറച്ച് പണം കിട്ടാനുണ്ടെന്നും അത് വാങ്ങിത്തരാന്‍ കൂടെ നില്‍ക്കണമെന്നുമാണ് നൗഷാദ് ഈ സ്ത്രീയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന്, സ്ത്രീ ഹേമചന്ദ്രനുമായി പരിചയംസ്ഥാപിച്ചു. അങ്ങനെ നേരിട്ടു കാണാനെന്നുപറഞ്ഞ് നൗഷാദും സംഘവുമുള്ള സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.ഹേമചന്ദ്രന്‍ പണം കൊടുക്കാനുള്ള ഗുണ്ടല്‍പേട്ടിലെ ഒരു സ്ത്രീയുടെ സഹായംകൂടി ലഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. കേസില്‍ സഹായംചെയ്ത മറ്റുപ്രതികളെക്കൂടി പിടികൂടാനുണ്ട്.
നൗഷാദിനെ സൗദിയില്‍നിന്ന് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഊട്ടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചുഒന്നരവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട്ടെത്തിച്ചു.
ശനിയാഴ്ച ഉച്ചയോടെ വയനാട് ജില്ലയോട് അതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാടിലെ ചേരമ്പാടി കാപ്പിക്കുടുക്കയിലെ റിസര്‍വ് വനത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം രാത്രിതന്നെ ഊട്ടി ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.. കുടുംബാംഗങ്ങള്‍ എത്തി തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധനാഫലം ലഭിച്ചശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ.മൃതദേഹം ഹേമചന്ദ്രന്റേതുതന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha