അനിഷയുടെ ഗർഭത്തെ ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി..എന്നാൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു..

നമ്മുടെ സമൂഹത്തിൽ ഇപ്പോൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന പല ക്രൂര കൊലപാതകങ്ങൾ ആണ് നടക്കുന്നത്. പ്രണയം ഗർഭം കൊലപാതകം ഒരു സിനിമയെ പോലെ വെല്ലുവിളിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടന്നിരിക്കുന്നത് ക്രൂര കൊലപതകത്തിന്റെ വിവരങ്ങളാണ് ഇന്നലെ മുതൽ കേരളം വീണ്ടും ചർച്ച ചെയ്യുന്നത്. രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍ വെള്ളിക്കുളങ്ങര ഗ്രാമം.
വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ വീട്ടില്‍ അനീഷ (22), ആമ്പല്ലൂര്‍ ചേനക്കാല വീട്ടില്‍ ഭവിന്‍ (26) എന്നിവരാണ് അറസ്റ്റിലായത് കഴിഞ്ഞ ദിവസം അറസ്റ്റിലായത് . നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം സംസ്‌കരിച്ച സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കും. ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിലും അനിഷയുടെ വീട്ടിലും ഫോറന്‍സിക് സംഘം പരിശോധന നടത്തും.
മൃതദേഹം കുഴിച്ചിട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ഡിഎന്‍എ പരിശോധനയ്ക്കായി അസ്ഥികളുടെ സാമ്പിളുകള്‍ ഇന്ന് അയക്കും. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെയും വീടുകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയായത്.അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു.സാധാരണപോലെ നടക്കുകയും ഇരിക്കുകയും ചെയ്തിരുന്ന ഒരാളിൽ വരുന്ന മാറ്റങ്ങൾ പിന്നീട് നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് അവർ അത് പറയുകയാണ് ചെയ്തത് , എന്നാൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു. ആദ്യ ഗര്‍ഭകാലത്തയിരുന്നു ഇത്.
ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി. ഹോര്‍മോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞത്. അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിയായിരുന്നു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച അനീഷ ഈ പരിചയം ഉപയോഗിച്ചാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ഗര്‍ഭിണിയായിരുന്ന കാലത്ത് അനീഷ വീട്ടുകാരെ പറ്റിക്കാന്‍ വയറില്‍ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവച്ചു.. രണ്ടു പ്രസവക്കാലവും മറച്ചു പിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി.മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് നേരത്തെ അനീഷയുടെ അമ്മ പറഞ്ഞു. മകള്‍ക്ക് പിസിഒഡി ഉള്ളതാണ്.
ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്‍ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അനീഷയുടെ അമ്മ പറഞ്ഞു. അമ്മയെ പിസിഒഡിയാണെന്ന് അനീഷ തെറ്റി ധരിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. ഈ മൊഴി പോലീസ് വിശ്വസിക്കുന്നില്ല.എന്നാല്‍ ഇതിനെ തള്ളാനുള്ള തെളിവുകളും പോലീസിന് കിട്ടിയിട്ടില്ല.
അതുകൊണ്ട് തന്നെ അന്വേഷണം അനീഷയിലും ഭവിനിലും ഒതുങ്ങും.അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു. പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന്‍ സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു.
ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്‍കിയ മൊഴി. ഈ സുഹൃത്തുക്കളെ കണ്ടെത്താനും പോലീസ് ശ്രമിക്കും.ബവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു. 'വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്.
ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്' എന്നും അമ്മ വ്യക്തമാക്കി.2021 നവംബര്‍ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ അനീഷ ശ്വാസംമുട്ടിച്ച് കൊന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha