പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും..ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി..കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്..

അതിക്രൂരമായ കൊലപാതക വാർത്ത കേരളം ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന് സമീപത്തെ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കണ്ണൂർ ആലക്കോടാണ് സംഭവം. കുളത്തിനാൽ സ്വദേശിയുടെ പറമ്പിൽ നിന്നാണ് മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും മനുഷ്യന്റേതാണെന്നാണ് പ്രാഥമിക നിഗമനം. കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
പ്രവാസിയായ ബിജുവും കുടുംബവും ഒരു വർഷമായി വിദേശത്താണ്. അടുത്താഴ്ച തിരികെ വരാനിരിക്കെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് വീടിന്റെ പിൻഭാഗത്തായി പല സ്ഥലങ്ങളിൽ നിന്നും അസ്ഥികൾ കണ്ടെത്തുന്നത്.പൊലീസ് സ്ഥലത്തെത്തി വിവിധയിടങ്ങളിൽ കിടന്നിരുന്ന അസ്ഥികൾ എടുത്തുമാറ്റി. സ്ഥലത്ത് നിന്ന് കറുത്ത ഷർട്ട്, മുണ്ട്, അടിവസ്ത്രം എന്നിവ കണ്ടെടുത്തു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ചീർപ്പ്, ചുണ്ണാമ്പ് കുപ്പി, നോട്ടുകൾ, മൊബൈൽ ഫോൺ എന്നിവയും ലഭിച്ചു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
തുടർന്നുള്ള പരിശോധനകൾക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമീപപ്രദേശങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആലക്കോട് സ്റ്റേഷനിൽ അടുത്ത കാലത്ത് മിസിങ് കേസുകൾ രജിസ്റ്റർചെയ്തിട്ടില്ല.പ്രവാസിയായ ബിജുവിന്റെ വീട് ഒരുവർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തയാഴ്ച ബിജുവും കുടുംബവും നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് വീടിന്റെ പിൻഭാഗത്ത് പല സ്ഥലങ്ങളിലായി അസ്ഥികൾ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ആലക്കോട് പോലീസ് സ്ഥലത്ത് കാവൽ ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha