ശ്രീജിത്ത് പണിക്കരുടെ ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട്, രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി..."കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്" നടൻ

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി നടക്കുന്ന മോചന ശ്രമങ്ങളെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിനെ ന്യായീകരിക്കുമ്പോഴായിരുന്നു തന്റെ നിലപാട് ശ്രീജിത് പണിക്കർ വ്യക്തമായി പറഞ്ഞത് . ഇപ്പോഴും രണ്ടു ചേരിയിലുള്ള ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട നടക്കുന്നത് . ഇപ്പോൾ ശ്രീജിത്ത് പണിക്കരുടെ ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.ജാതി, മത, രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുമ്പോൾ
നിങ്ങൾ എന്തിനാണ് നിയമത്തിന്റെ നെല്ലും പതിരും വേർതിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.നിമിഷപ്രിയ കൊല്ലപ്പെടുകയാണെങ്കിൽ അവരുടെ ഒരു മാംസ കഷണം ഇരയുടെ കുടുംബത്തിന്റെ സഹായത്തോടെ നിങ്ങൾ നേടിയെടുത്ത് പുഴുങ്ങി തിന്നണമെന്നും കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് പൂർവ്വികർ പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.."ഇന്ത്യ എൻ്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരൻമാരാണ്"..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്...
അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക് എല്ലാവർക്കും ആരാണെന്ന് മനസ്സിലാക്കാൻ ഇതിലും കൂടുതൽ തെളിവുകൾ വേണ്ടല്ലോ...നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തിൽ ഇരയുടെ കുടുംബത്തിനോട് എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച് ജാതി,മത,രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിൻ്റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നത്...ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നത്?..
നിമിഷപ്രിയയുടെ ജീവനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ശ്രിജിത്തിനോട് പറയുന്നു...ഇനി അവൾ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം ഇരയുടെകുടുംബത്തിൻ്റെ സഹായത്തോടെ നിങ്ങൾ നേടിയെടുക്കണം...എന്നിട്ട് പുഴുങ്ങി തിന്നണം.."കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്" നമുടെ പൂർവ്വികർ പറഞ്ഞിട്ടുണ്ട്..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് . ഇതിനോടകം തന്നെ നിരവധി പേർ ഈ പേരിൽ ചർച്ചകളും കുറിപ്പുകളും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്നുണ്ട് . പക്ഷെ ഇപ്പോഴും ഒരു തീരുമാനവും ഈ വിഷയത്തിൽ വന്നിട്ടില്ല. ഇപ്പോഴും ചർച്ചകൾ അവിടെ നടന്നു കൊണ്ട് ഇരിക്കുകയാണ് . നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണം എന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദു ഫത്താഹ് മഹ്ദി.
https://www.facebook.com/Malayalivartha