37 വർഷങ്ങൾക്ക് ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 ൽ 14 സീറ്റും നേടി കെഎസ്യു

കോട്ടയം സിഎംഎസ് കോളേജില്‍ 15 ല്‍ 14 സീറ്റും നേടി കെഎസ്‌യുവിന് വിജയം. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണല്‍ അടക്കം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും ഫലം പുറത്തുവിടേണ്ടെന്ന പൊലീസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
അഞ്ചരമണിക്കൂറോളം നീണ്ട വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് കോളേജില്‍ നടന്നത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം നേതാക്കളും കോൺഗ്രസ് നേതാക്കളും മാനേജ്മെൻറ് പ്രതികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സംഘർഷം അയഞ്ഞത്.
കെഎസ്‍യു വിലെ ഫഹദ് സിയാണ് ചെയർമാൻ. എസ്എഫ്ഐ ജയിച്ചത് ഒരു റപ്പ് മാത്രം. ക്ലാസ് റപ്പ്മാരിൽ ഭൂരിഭാഗവും കെ എസ് യു സ്ഥാനാർത്ഥികൾ ജയിച്ചതോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്എഫ്ഐ ശ്രമിച്ചു. ഇതിന് പിന്നാലെ കെ എസ് യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. കോളേജ് വെബ് സൈറ്റിൽ ആണ് ഫലം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha