അമ്മയും മക്കളും കാണാതായിട്ട് 15 ദിവസം; ഭർത്താവ് മരിച്ച നിലയിൽ – തിരുവല്ലയിലെ തിരോധാനക്കേസ് കൂടുതൽ ദുരൂഹം...

തിരുവല്ല തിരോധാന കേസിൽ അമ്മയെയും, പെൺമക്കളെയും കാണാതായിട്ട് 15 ദിവസം, കഴിഞ്ഞ ദിവസം റീനയുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരോധനക്കേസിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ഇതെന്ന് കാട്ടി കുടുംബം, പോലീസിനെതിരെ SPയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് മാത്യൂവിനെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആരോപണം.
രണ്ടാഴ്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.
റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസില്‍ അറിയിച്ചത്. അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചു.
ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ് തിരിച്ചയച്ചിരുന്നതെന്നും നീതു പറഞ്ഞു. നാലോ അഞ്ചോ പൊലീസുകാര്‍ ചുറ്റും നിന്ന് ചോദ്യം ചെയ്തിരുന്നു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നിരുന്നതെന്നും നീതു പറഞ്ഞു.
https://www.facebook.com/Malayalivartha