Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

പോലീസിന്റെ ചെവിക്കുറ്റി തകർത്ത സിനി...! രാത്രിക്ക് രാത്രി വീട് വളഞ്ഞ് തങ്കച്ചനെ തൂക്കി,ദേ വെറുതെ വിട്ടു

07 SEPTEMBER 2025 07:16 PM IST
മലയാളി വാര്‍ത്ത

പുല്‍പ്പള്ളിയില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് മദ്യവും സ്‌ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. അറസ്റ്റിലായ പുല്‍പ്പള്ളി മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചന്‍(അഗസ്റ്റിന്‍) നിരപരാധിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.


വയനാട് പുൽപ്പള്ളി കേസിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 



താൻ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. നിരപരാധിത്വം പറയാൻ ശ്രമിച്ചപ്പോൾ പൊലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും തങ്കച്ചൻ പറയുന്നു. കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് കേസിന് പിന്നിൽ. വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിനാണ് 17 ദിവസം ജയിലിൽ കിടന്നത്. പ്രതിയെ പിടിച്ചില്ലായിരുന്നെങ്കിൽ 60 ദിവസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ കാണാൻ വന്നിരുന്നു. ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു. അതേസമയം, അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ പറഞ്ഞു.



തങ്കച്ചനെ കുടുക്കാന്‍ കര്‍ണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തന്‍വീട് പി.എസ്. പ്രസാദ് (41) നെ പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്‌ഫോടക വസ്തുക്കളും കാര്‍ ഷെഡില്‍ കൊണ്ടു വച്ച യഥാര്‍ത്ഥ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഗൂഡലോചനയില്‍കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. പ്രതികള്‍ മദ്യവും സ്‌ഫോടക വസ്തുക്കളും നിര്‍ത്തിയിട്ട കാറിനടിയില്‍ കൊണ്ടു വയ്ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗസ്ത് 22 നാണ് തങ്കച്ചന്‍ അറസ്റ്റിലാകുന്നത്. തങ്കച്ചന്‍ നിരപരാധിയാണെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു. പൊലീസില്‍ വിവരം നല്‍കിയവരുടെ ഉള്‍പ്പെടെയുള്ള ഫോണ്‍ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നത്. തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞതിനാല്‍ വെറുതെ വിടാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് പൊലീസ്.

പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഭര്‍ത്താവ് ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് തങ്കച്ചന്റെ ഭാര്യ സിനി പറഞ്ഞു. ഭര്‍ത്താവ് നിരപരാധി ആണെന്ന് പൊലീസിന് അറിയാമായിരുന്നു. അകത്താക്കുമെന്നും അപായപ്പെടുത്തുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും സിനി ആരോപിച്ചു. പുല്‍പ്പള്ളി കോണ്‍ഗ്രസിലെ വിഭാഗീയതയാണ് കേസില്‍ കുടുക്കാന്‍ കാരണം. എംഎല്‍എ ഗ്രൂപ്പും എന്‍ ഡി അപ്പച്ചന്‍ ഗ്രൂപ്പും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നില്‍. ഒരു ദിവസമെങ്കിലും അകത്താക്കുമെന്ന് തങ്കച്ചനെ ചിലര്‍ വെല്ലുവിളിച്ചിരുന്നുവെന്നും സിനി പറഞ്ഞു.

ഉറങ്ങിക്കിടന്ന തങ്കച്ചനെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. എസ്പി ക്ക് നേരിട്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നീതി ലഭിച്ചതെന്നും സിനി വ്യക്തമാക്കി. കഴിഞ്ഞ 22നാണ് രാത്രി പതിനൊന്ന് മണിയോടെ തങ്കച്ചന്റെ വീട്ടില്‍ പൊലീസ് എത്തിയത്. പിന്നാലെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പുറകില്‍ നിന്നായി സ്ഫോടക വസ്തുക്കളും മദ്യവുമടക്കം കണ്ടെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തങ്കച്ചന്‍ നിലവില്‍ വൈത്തിരി സബ് ജയിലിലാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം  (17 minutes ago)

പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല  (24 minutes ago)

സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടത് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം  (28 minutes ago)

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍  (38 minutes ago)

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (1 hour ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (1 hour ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (1 hour ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (2 hours ago)

പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ച് സുരേഷ് ഗോപി  (2 hours ago)

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം  (2 hours ago)

പോലീസിന്റെ ചെവിക്കുറ്റി തകർത്ത സിനി...! രാത്രിക്ക് രാത്രി വീട് വളഞ്ഞ് തങ്കച്ചനെ തൂക്കി,ദേ വെറുതെ വിട്ടു  (2 hours ago)

അടുത്ത മണിക്കൂറിൽ ആകാശത്ത് അപൂർവ പ്രതിഭാസം..! കേരളത്തിന് മുന്നറിയിപ്പ് 4 മണിക്കൂറിനുള്ളിൽ..!  (2 hours ago)

ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി; വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends