ആളില്ല സംഗമം! അയ്യന്റെ പണി, കുറിയും തൊട്ട് വെള്ളാപ്പള്ളിയും മുഖ്യനും, തേഞ്ഞൊട്ടിയ സഖാക്കൾ

വെള്ളാപ്പളളിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വന്നിറങ്ങിയത് അയ്യപ്പ സംഗമത്തിന്. ഇതോടെ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് വോട്ട് രാഷ്ട്രീയമോ എന്ന സംശയം ശക്തമാകുകയാണ്. ഹിന്ദു മത വിശ്വാസികളേയും കൂടെ ചേർക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പരിപാടിക്ക് എല്ലാം എന്റെ തല എന്റെ ഫുൾ ഫിഗർ എന്നത് പോലെ എല്ലായിടത്തും തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയുടെ മുഖം വെക്കുന്നത് പോലെയാണ് പിണറായി വിജയന്റെ മുഖമുള്ള ഫ്ലക്സുകൾ തയ്യാറാക്കി വയ്ക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പിആർഡി വഴി നടത്തിയിട്ടുള്ള പരസ്യത്തിൽ പോലും അയ്യപ്പന്റെ ചിത്രം ചെറുതും അതിന്റെ മൂന്നിരട്ടി വലുപ്പത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു. എന്തായാലും പരിപാടി ആരംഭിച്ച് കഴിഞ്ഞു. വികസനമാണ് ലക്ഷ്യമെന്ന് പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം കൊണ്ട് പോയത്. ശബരിമലയിലേത് മതതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം ക്ഷേത്രവരുമാനത്തിൽ നിന്നും സർക്കാർ പണം എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം പെട്ടെന്ന് സംഘടിപ്പിച്ച പരിപാടി അല്ലെന്നും വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു.
ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha