ശബരിമലവിഷയം... ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ഉപരോധ സമരം ആരംഭിച്ചു... ഇന്ന് മൂന്ന് ഗേറ്റുകളും ഉപരോധിക്കും

ശബരിമലയിലെ സ്വർണക്കവർച്ചക്കെതിരെ ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ഉപരോധ സമരം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങി ഇന്ന് വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ മുഖ്യമന്ത്രിയും നേതാവുമായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
ശക്തമായ മഴയ്ക്കും പ്രതിരോധങ്ങളോടെയുള്ള സാഹചര്യത്തിനും മദ്ധ്യേ പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചും ശരണംവിളിച്ചും ശക്തമായ പ്രക്ഷോഭം നടത്തുകയും ചെയ്തു. ഇന്നലെ സമരത്തിന്റെ പ്രധാന ഭാഗമായ ഗേറ്റ് ഉപരോധിക്കപ്പെട്ടു, ഇന്ന്മൂ ന്ന് ഗേറ്റുകളും ഉപരോധിക്കുന്നുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകർ സമരത്തോട് ഐക്യത്തോടെ പങ്കെടുത്തിരിക്കുകയാണ്.
രാപ്പകൽ സമരത്തിൽ മുഖ്യമായ ആവശ്യങ്ങളായി ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക, 30 വർഷത്തേക്കുള്ള ദേവസ്വം ബോർഡിലെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസിയുടെ പരിധിയിൽ അന്വേഷണത്തിന് ഉൾപ്പെടുത്തുക തുടങ്ങിയവയാണ് ഉന്നയിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സിഐ.പി.എം, സി.പി.ഐ., കോൺഗ്രസ് എന്നിവരുടെ രാഷ്ട്രീയ നാടകങ്ങളെ കറിച്ച് വിമർശനം നടത്തുകയും, ഇത്തരം കേസുകൾ നിസാരമായ വിഷയമല്ലെന്നും, സ്വർണ്ണക്കള്ളക്കേസ് ചെറിയ ആരോപണമല്ലെന്നും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























