Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ നേരിയ ആശ്വാസം..സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്... സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ..ഇനിയും കുറയും..


സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന്..അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു..പ്രാഥമിക കണ്ടെത്തലുകൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കി...


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം.. ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത..മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിലേക്ക് വീശും..


ഒപ്പിടുമെന്ന വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം...രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്...ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത..ഭാര്യയുമായുണ്ടായ വഴക്കിട്ടതിനെ തുടര്‍ന്ന് പിതാവ് ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി..നാടിനെ നടുക്കിയ കൊലപാതകം..ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു..

12 വീടുകള്‍ക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്.. ആളുകളെ ഒഴുപ്പിച്ചതു കൊണ്ടു മാത്രമാണ് ആ 12 വീട്ടില്‍ മറ്റാരും ഉണ്ടാകാതിരുന്നത്..ഇല്ലെങ്കിൽ അടിമാലിയിൽ വൻ ദുരന്തം സംഭവിക്കും

26 OCTOBER 2025 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണവിലയിൽ നേരിയ ആശ്വാസം..സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്... സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ..ഇനിയും കുറയും..

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം.. ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത..മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിലേക്ക് വീശും..

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു... നാലു പേർക്ക് പരുക്ക്

ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം... ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും

ഒപ്പിടുമെന്ന വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം...രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്...ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്..

അടിമാലി ദേശീയപാതയിൽ മണ്ണിടിച്ചിൽ. റോഡ് നിർമാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞുവീണാണ് അപകടം. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബപശ്ചാത്തലം അതിദാരുണമാണ്. ഇതു തന്നെയാണ് ഈ ലക്ഷം വീട് കോളനിയിലെ പലരുടേയും അവസ്ഥ. 12 വീടുകള്‍ക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്.

ഇതില്‍ ആറു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രാത്രിയാണ് അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂര്‍ണമായും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനിടെയാണ് ബിജു മരിച്ചത്. ആളുകളെ ഒഴുപ്പിച്ചതു കൊണ്ടു മാത്രമാണ് ആ 12 വീട്ടില്‍ മറ്റാരും ഉണ്ടാകാതിരുന്നത്.

 

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്താണ് രാത്രി മണ്ണിടിച്ചില്‍ ഉണ്ടായത്. കേരളത്തിലെ ആദ്യ ലക്ഷം വീട് കോളനികളില്‍ ഒന്നാണ് ഇത്. അടിമാലിയിലെ ദുരന്തത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാര്‍ പറയുന്നു.

 

വെള്ളിയാഴ്ചയും മണ്ണിടിഞ്ഞു. അവിടെ നിന്ന് അപ്പോള്‍ തന്നെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി.ഇതിനിടെ കഴിഞ്ഞദിവസം പത്തടിയോളം ഉയരത്തില്‍ നിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.ഇതുമൂലം മൂന്നാര്‍ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ണ് നീക്കാനോ, വേണ്ട നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതിനിടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ഇവിടുത്തെ 22 കുടുംബങ്ങളോട് വീണ്ടും മാറിത്താമസിക്കാന്‍ പറഞ്ഞത്.

കുടുംബങ്ങളെ അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി. ഒമ്പതരയോടെയാണ് കൂടുതല്‍ മണ്ണ് ഇടിഞ്ഞത്. റോഡിന്റെ സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞുവീണത്. എന്നാല്‍ കുടുംബവീട്ടിലേക്ക് മാറിത്താമസിച്ച ബിജുവും സന്ധ്യയും സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ എത്തിയപ്പോള്‍ അപകടമുണ്ടാകുകയായിരുന്നു. വീട്ടില്‍ നിന്നും ആഹാരം കഴിക്കാന്‍ കൂടിയാണ് രണ്ടു പേരും എത്തിയത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില ഇന്നലെ വീണ്ടും കയറി  (5 minutes ago)

രക്തം ലഭിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ  (9 minutes ago)

ഓ​വ​റോ​ൾ കി​രീ​ട​മു​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം മു​ന്നേ​റ്റം തു​ട​രു​ന്നു  (1 hour ago)

Cyclone Montha ജനങ്ങൾക്ക് നിർദ്ദേശം  (1 hour ago)

ഛഠ് പൂജ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി  (1 hour ago)

സിടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ  (1 hour ago)

പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.  (1 hour ago)

അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി  (1 hour ago)

വായു ഗുണനിലവാരം വളരെ താഴ്ന്നനിലയിൽ....    (1 hour ago)

വയോധിക പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്മരിച്ചു  (1 hour ago)

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം... ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും  (1 hour ago)

V. Sivankutty കളങ്കം ചാർത്തി ഒരു പടിയിറക്കം.  (2 hours ago)

മരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന്  (2 hours ago)

Maharashtra. പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്  (2 hours ago)

ആ 12 വീട്ടില്‍ മറ്റാരും ഉണ്ടാകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി  (2 hours ago)

Malayali Vartha Recommends