സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ സുഹൃത്തായ റോസമ്മയുടെ വീട്ടിലുമെത്തിച്ച് തെളിവുകൾ ശേഖരിച്ചു....

റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല വാരനാട് സ്വദേശി ഹയറുമ്മ (ഐഷ–62)) കൊലപാതക കേസിൽ പ്രതിയായ സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ സുഹൃത്തായ റോസമ്മയുടെ വീട്ടിലുമെത്തിച്ച് തെളിവുകൾ ശേഖരിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ചേർത്തല വാരനാടുള്ള ഐഷയുടെ വീട്ടിലും സമീപത്തുള്ള സെബാസ്റ്റ്യന്റെ സുഹൃത്തിന്റെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
റോസമ്മയുടെ വീട്ടിൽ സ്ഥിരമായി വന്നിരുന്നുവെന്നും സമീപവാസികളും പൊലീസിനു മൊഴി നൽകി. പരിചയക്കാരിയായ സ്ത്രീയെ വീണ്ടും ചോദ്യം ചെയ്‌തെങ്കിലും മുമ്പ് നൽകിയ മൊഴിയും ഇപ്പോൾ നൽകിയ മൊഴിയും വ്യത്യസ്തമാണെന്ന് കണ്ടെത്തിയതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഐഷക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല സ്‌റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിച്ചത്. റോസമ്മയുടെ വീട്ടിലേക്ക് പോയിരുന്ന വഴികളും സെബാസ്റ്റ്യൻ പൊലീസിന് കാണിച്ചു കൊടുത്തു.
റോസമ്മയേയും സെബാസ്റ്റ്യനെയും ഒന്നിച്ച് ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യനെ അറിയില്ലെന്നാണ് ഇവർ പറഞ്ഞത്. പരിചയക്കാരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്നും വീട്ടിലിരുന്ന് മദ്യപിച്ചിരുന്നതായും സെബാസ്റ്റ്യൻ സമ്മതിച്ചു. റോസമ്മ മുഖേനയാണ് സെബാസ്റ്റ്യൻ സ്ഥലം കച്ചവടം സംബന്ധിച്ച് ഐഷയെ പരിചയപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റുമാനൂർ സ്വദേശിനി ജയമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവരുടെ കൊലപാതകക്കേസിലും സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീടിനു ചുറ്റും വീടിനുള്ളിലും കുഴിയെടുത്ത് ക്രൈംബാഞ്ച് സംഘം പരിശോധിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങളുടെ കത്തിക്കരിച്ച അസ്ഥികൾ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്.
ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ഐഷയുടെ കൊലപാതകത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. കസ്റ്റഡി കാലവധി 28ന് അവസാനിക്കും
"
https://www.facebook.com/Malayalivartha



























