‘ഔദാര്യം നമ്മിൽ നിന്നാണ്’
‘ഔദാര്യം നമ്മിൽ നിന്നാണ്’
അർഹരായ കുടുംബങ്ങൾക്ക് അനുയോജ്യമായ ഭവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഔദാര്യം നമ്മിൽ നിന്നാണ്, നമ്മുടെ ഉള്ളിലാണ്’ എന്ന പേരിൽ വിപുലമായ കാമ്പയിൻ ആരംഭിച്ചു. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചേർന്ന് 15 കോടി റിയാൽ ‘ജൂദ് ഹൗസിങ്’ പ്ലാറ്റ്‌ഫോം വഴി സംഭാവന നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള ദേശീയ ശ്രമങ്ങൾക്കും സംരംഭങ്ങൾക്കും ഭരണകൂടം നൽകുന്ന തുടർച്ചയായ പിന്തുണക്ക് മുനിസിപ്പൽ ഭവന മന്ത്രി മാജിദ് അൽഹുഖൈൽ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഭവനരഹിതർക്ക് വീടെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഭരണാധികാരികളുടെ മുൻകാലങ്ങളിലെ ഉദാരമായ സംഭാവനകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി മാജിദ് അൽഹുഖൈൽ ചൂണ്ടിക്കാട്ടി. വ്യക്തികളെയും സ്ഥാപനങ്ങളെയും ‘ജൂദ് ഹൗസിങ്’ എന്ന വിശ്വസനീയമായ ദേശീയ പ്ലാറ്റ്‌ഫോം വഴി സംഭാവനകൾ നൽകാൻ പ്രേരിപ്പിക്കുന്നതിൽ ഇത്തരം മാതൃകകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സാമൂഹിക ഐക്യദാർഢ്യം, ലാഭേച്ഛയില്ലാത്ത പ്രവർത്തനം, മാനുഷികത എന്നിവയുടെ ഉത്തമ മാതൃകയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. പുതിയ സംഭാവനകൾ ‘സകൻ’ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയും ആണ്. അദ്ദേഹം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നയാൾ എന്നാണ് അറിയപ്പെടുന്നത്. സൗദിയുടെ പുതിയ മുഖമായി അറിയപ്പെടുന്നതും ഇദ്ദേഹമാണ്.
സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് അൽ സഊദിന്റെ മകനാണ് നിലവിലെ ഭരണാധികാരി സൽമാൻ രാജാവ്. ലോക ശ്രദ്ധ നേടുന്ന വിധം സൗദിയെ വളർത്തിയെടുത്തത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് .1935 ഡിസംബർ 31ന് റിയാദിലാണ് സൽമാൻ രാജാവിന്റെ ജനനം. ഹസ്സ ബിൻത് അഹ്മദ് അൽ സുദൈരിയാണ് മാതാവ്. റിയാദിലെ കൊട്ടാരത്തിൽ വളർന്ന് ചെറുപ്പകാലം മുതലേ പിതാവിനൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് പോന്നു. പ്രാഥമിക വിദ്യാഭ്യാസം റിയാദിൽ.
19-ആമത്തെ വയസ്സിൽ, 1954 മാർച്ച് പതിനാറിന് സൌദി തലസ്ഥാനമായ റിയാദിന്റെ ഉപ ഗവർണർ. 1963 ഫെബ്രുവരി 5ന് റിയാദ് ഗവർണർ. അന്ന് മുതൽ റിയാദ് ഭരിച്ചത് 2011 നവംബർ അഞ്ച് വരെ 48 വർഷം. ഈ ഭരണക്കാലത്താണ് റിയാദ് രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായി വളർന്നത്. മണൽ പൊടി പാറുന്ന ചെറു വാഹനങ്ങൾ മാത്രമുണ്ടായിരുന്ന റിയാദിന്റെ, മെട്രോ വരെ നീളുന്ന അത്യാധുനിക പദ്ധതികൾക്ക് പിന്നിലെ ചുക്കാൻ പിടിച്ചത് സൽമാനായിരുന്നു.
2011 നവംബറിൽ പ്രതിരോധ മന്ത്രിയായി സ്ഥാനക്കയറ്റം. കര, നാവിക, വ്യോമ സേനയുടെ വളർച്ച കൈവരിക്കുന്നതും ഇക്കാലത്താണ്. സൌദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം സംഘടിപ്പിച്ചതും ഇക്കാലത്താണ്. 2013ൽ സൌദിയുടെ പ്രതിരോധ ചെലവ് 67 ബില്യൺ ഡോളറിലെത്തിച്ച് സൈനിക ശക്തിയിൽ നാലാമതായി. 2014ൽ ഇറാഖിലും സിറിയയിലും ഐഎസിനെതിരായ സൈനിക നീക്കത്തിൽ ഭാഗമായി. 2012ൽ സഹോദരൻ നാഇഫ് ബിൻ അബ്ദുൽ അസീസിന്റെ മരണം. അതോടെ കിരീടാവകാശി. അബ്ദുള്ള രാജാവിന്റെ മരണത്തോടെ 2015ൽ സൌദി രാജാവായി ഉയർന്നു. 2015 ജനുവരി 23ന് സൌദി ഭരണാധികാരിയായി ചുമതലയേൽക്കുന്‌പോൾ പ്രായം 79. ഇപ്പോൾ 91 വയസ്സ്
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആണ്. മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്. മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഇക്കണോമിക് ആന്റ് വികസനകാര്യ കൗൺസിലിന്റെ പ്രസിഡന്റും ആണ്. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നയാൾ എന്നാണ് അറിയപ്പെടുന്നത്. കിരീടാവകാശിയായി 2017 ജൂണിൽ അധികാരത്തിലെത്തി. മുഹമ്മദ് ബിൻ നായിഫിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ തന്റെ പിന്മുറക്കാരനായ കിരീടാവകാശിയാക്കി വാഴിച്ചത്.
പുണ്യമാസത്തിന്റെ വരവറിയിച്ച വേളയിൽ സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വിവിധ ഇസ്‌ലാമിക രാഷ്ട്രത്തലവന്മാർ ആശംസകൾ നേർന്നു. ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കളയച്ച ആശംസകൾക്ക് സൽമാൻ രാജാവും കിരീടാവകാശിയും നന്ദി രേഖപ്പെടുത്തി.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ഇസ്‌ലാമിക രാജ്യനേതാക്കൾക്ക് റമദാൻ ആശംസ നേർന്നു. സൽപ്രവൃത്തികൾ സ്വീകരിക്കാനായി പ്രാർഥിച്ചു. ഈ അനുഗ്രഹീത മാസത്തിൽ ഇസ്‌ലാമിക രാഷ്ട്രത്തിന് ശാക്തീകരണം, പുരോഗതി, സമൃദ്ധി തുടങ്ങിയവ നിലനിർത്താനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















