സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം. വ്യാഴാഴ്ച കുസാറ്റിൽ ചേർന്ന വി.സി.മാരുടെ യോഗത്തിൽ, വിദ്യാർഥി രാഷ്ട്രീയത്തിനു കടിഞ്ഞാണിടാനുള്ള മാർഗരേഖ നടപ്പാക്കാനും ഗവർണർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നിർദേശം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ വി.സി.മാർ ഗവർണറെ അറിയിച്ചെന്നാണ് സൂചനകൾ.
വി.സി.യുടെ ഓഫീസിനു മുന്നിലെ സംഘർഷം നേരിടാൻ പോലീസ് മടിച്ചിരുന്നു. ഗവർണർ ഇടപെട്ടപ്പോഴാണ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയത്.
വിദ്യാ ഛൽ രാഷ്ട്രീയത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 2005-ൽ എം.ജി. സർവകലാശാല നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരുന്നു. കലാലയങ്ങളിലെ വിദ്യാർഥി സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധം പാടില്ല, കലാലയ വളപ്പിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പാടില്ല, ബാനറോ പ്രകടനങ്ങളോ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
പല കോളേജുകളിലും ഈ നിയന്ത്രണം വന്നു. ഇത് എല്ലായിടത്തും നടപ്പാക്കാനാണ് ഇപ്പോൾ ഗവർണർ നിർദേശിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























