എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..

എവിടെയാണു സർ റെഡിയായത്... കേരളത്തിലെ റോഡെല്ലാം റെഡിയായെന്ന പരസ്യവുമായി കെഎസ്ആർടിസി ബസ് പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തര പാതയിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇതേ റോഡിലെ കുഴിയിൽ വീണാണ് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ മരിച്ചത്. കുഴിയിൽ വീണുള്ള അപകടങ്ങൾ വർധിച്ചിട്ടും എന്താണ് ഈ റോഡ് റെഡിയാക്കാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം. തകർന്ന റോഡ് നന്നാക്കാൻ നടപടി വൈകുന്ന ഓരോ നിമിഷവും ജനങ്ങളുടെ ജീവനു ഭീഷണി തുടരുകയാണ്. ആർക്കും സങ്കടമില്ലേ.
വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്. അതാകട്ടെ അധികൃതരുടെ അനാസ്ഥ കൊണ്ടും. ഒട്ടേറെ ഉത്തരവുകളുണ്ടായി. എന്തുഫലം. സിസ്റ്റത്തിന്റെ പരാജയമാണിത്. ആവർത്തിക്കുന്ന അപകടങ്ങൾ കോടതിയെ വേദനിപ്പിക്കുകയാണ്...ഹൈക്കോടതിയുടേതാണ് വൈകാരിക പ്രകടനവും രോഷവും. തൊടുപുഴ മുതലക്കോടത്ത് കഴിഞ്ഞദിവസം ബൈക്ക് യാത്രികൻ ജെയ്സ് ബെന്നി റോഡരികിലെ കുഴിയിൽ വീണ് മരിച്ച സംഭവമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വേദനിപ്പിച്ചത്.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.അപകട മരണം സമൂഹം മണിക്കൂറുകൾക്കകം മറക്കും. എന്നാൽ ഉറ്റവരെ നഷ്ടപ്പെട്ടവർ ജീവിതകാലമാകെ വിഷമിക്കും. മാനസികമായി തകരും.അതിനാൽ സർക്കാരും സമൂഹവും ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങൾ പാഠമായെടുക്കണം.മുതലക്കോടം അപകടത്തിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിഷയം മാർച്ച് 5ന് വീണ്ടും പരിഗണിക്കും.
അപകടശേഷം പ്രശ്നം പരിഹരിച്ചാൽ പോര..അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അതിലുമേറെ വേദനാജനകമാണ് 'സിസ്റ്റം" പിഴവുകൊണ്ടുണ്ടാകുന്ന അപകടങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും ചുമതലക്കാരായ സർക്കാരാണ് നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത്. അപകടം നടന്ന ശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാൾ, അപകടമുണ്ടാകാതെ നോക്കുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha























