ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും; ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ; സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല; തുറന്നടിച്ച് എം.എ. ഷഹനാസ്

എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസിനെതിരെ ജാമ്യമില്ലാ വാറണ്ട് മീ ടു ആരോപിതനായ എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ അപകീർത്തി കേസിലാണ് നടപടി. സാഹിത്യ മീ ടു എന്ന പേരിൽ പ്രശസ്തമായ കോഴിക്കോട്ടെ ലൈംഗികാരോപണക്കേസിൽ കോടതിയുടെ നിർണ്ണായക ഇടപെടൽ. ഈ സാഹചര്യത്തിൽ . ഷഹനാസ് പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
കേരളീയ നവോത്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായും രണ്ടാമത്തെ രക്തസാക്ഷിയായും കണക്കാക്കപ്പെടുന്നതും സ്ത്രീകളാണ്. ഇന്നും സ്ത്രീകൾ ചിത്ര പണികൾ ചെയ്ത മാംസ കൂനകൾ ആണെന്ന് കരുതുന്ന ഒരു സമൂഹം ഉണ്ട്. മുലയ്ക്ക് നികുതി പിരിക്കും എന്ന് പറഞ്ഞ ഒരു കെട്ട കാലത്തിനു എതിരെയാണ് ചേർത്തലയിൽ നങ്ങേലി മുല മുറിച്ചു കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ പിടഞ്ഞു വീണു കേരള നവോത്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായത്. അതുപോലെതന്നെ ശകുന്തള ദേവി മാറു മറയ്ക്കുന്ന വസ്ത്ര സ്വതന്ത്രത്തിനു എതിരെ പ്രതികരിച്ച സവർണരോട് ഏറ്റു മുട്ടി ശകുന്തള ദേവി രക്തസാക്ഷിയായത്.
യഥാർത്ഥത്തിൽ മനുഷ്യരാശിയുടെ ചരിത്രം ആരംഭിക്കുന്നത് ആർത്തവ രക്‌ത്തിൽ ആണെന്ന് ജൂലിയ എന്നാ ഫെമിനിസ്റ്റ് പറഞ്ഞിട്ടുണ്ട്. പുരുഷകേന്ദ്രീകതമായ ലോകം വ്യവസ്ഥയ്ക്ക് ഉള്ളിൽ സ്ത്രീകൾ ജീവനോടെ അടക്കം ചെയ്യപ്പടുന്നു എന്ന് പറയുന്ന അവസ്ഥ നമുക്ക് ഇന്നുമുണ്ട്. ആദരണീയനായ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് ചരിത്രം എന്ന് പറയുന്നത് ആണാധികാരത്തിന്റെതാണ് ആ ആൺകോയ്മ എല്ലാ മേഖലയിലും ഫണം വിടർത്തി ആടുന്ന പാമ്പിനെ പോലെ പുരുഷാധിപത്യം ഉണ്ട്...
ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും.ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ... സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല.സ്ത്രീകളുടെ നീതിക്ക് വേണ്ടി ജീവന്റെ അവസാന ശ്വാസം വരെ തന്നെ ഉണ്ടാകും. ഗയ്സ് ഇവിടെ തന്നെ ഉണ്ട് . എം എ ഷഹനാസ്
https://www.facebook.com/Malayalivartha
























