ക്രിക്കറ്റ് മാച്ചിനിടെതേനീച്ചക്കൂട്ടം ഇരച്ചെത്തി..തുരുതുരാ കുത്തിത്തുടങ്ങി അമ്പയർക്ക് ദാരുണാന്ത്യം.. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു...പരിഭ്രാന്തരായ കളിക്കാരും കാണികളും രക്ഷപ്പെടാൻ മറവുകൾ തേടി ഓടി.

ഒരു തേനീച്ചയുടെ കടിയേൽക്കുന്നത് അത് സുഖമുള്ള കാര്യമായിരിക്കില്ല. ഒരുപക്ഷേ ഒരാൾക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ തീവ്രതയേറിയതായിരിക്കും ഇത് സമ്മാനിക്കുന്ന വേദനകൾ.മരണം വരെ സംഭവിക്കും .ഉന്നാവോ ക്രിക്കറ്റ് മത്സരത്തിനിടെ ഒരു തേനീച്ചക്കൂട്ടം ആക്രമിച്ച് 65 വയസ്സുള്ള ഒരു അമ്പയർ മരിക്കുകയും നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉന്നാവോയിലാണ് സംഭവം. കാൺപൂരിൽ നിന്നുള്ള മണിക് ഗുപ്ത ആണ് കൊല്ലപ്പെട്ടത്.
ക്രിക്കറ്റ് മത്സരത്തിനിടെ പെട്ടെന്ന് ഒരു കൂട്ടം തേനീച്ചകൾ കളിക്കാരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചു, പരിഭ്രാന്തരായ കളിക്കാരും കാണികളും രക്ഷപ്പെടാൻ മറവുകൾ തേടി ഓടി.ആക്രമണത്തിൽ ഗുപ്തയ്‌ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം ബോധരഹിതനായി വീണതായും റിപ്പോർട്ടുകൾ പറയുന്നു. ആദ്യം അദ്ദേഹത്തെ ശുക്ലഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് നില വഷളായതിനാൽ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി.
എങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. മറ്റൊരു അമ്പയർക്കും 15 മുതൽ 20 വരെ കളിക്കാർക്കും തേനീച്ച കുത്തേറ്റതായി പോലീസ് പറഞ്ഞു.ഉന്നാവോയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ അമ്പയർ മണിക് ഗുപ്ത മരിച്ചുവെന്ന് കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്എൻ സിംഗ് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു.തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി.
ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത
നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























