നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

മലയാള സിനിമയിലെ നടീനടന്‍മാരുടെ സംഘടനയായ അമ്മയിലെ രഹസ്യമായിരുന്ന പെണ്‍പോര് പരസ്യമായിരിക്കുന്നു. അത് ഉറപ്പിക്കുന്ന ചില ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നത് അമ്മയുടെ ഗ്രൂപ്പിൽ നിന്ന് തന്നെ. അമ്മയുടെ 17 അംഗ എക്‌സിക്യൂട്ടീവിലെ പെണ്‍പടയില്‍പ്പെട്ട നീനാക്കുറുപ്പിനെതിരേ ശക്തമായ ഭാഷയിലാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചത്. അമ്മ സംഘടിപ്പിച്ച പ്രോഗ്രാമുമായി ബന്ധപ്പെട്ട് നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി.
ഒരുപാട് പേരുടെ ശാപം ഉണ്ടാകുമെന്നും, ഗതികിട്ടാതെ അലഞ്ഞേ മരിക്കൂവെന്നും ലക്ഷ്മിപ്രിയ. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളു കൂടിയായിരുന്നു ലക്ഷ്മി പ്രിയ. മറ്റു ജൂനിയര്‍ നടിമാരെ സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ കയറ്റാത്തതും, കാറ്റിംഗ് കാരോട് മോശമായി പെരുമാറിയതുമെല്ലാം നീനാക്കുറുപ്പിനെ കണക്കിനു ശകാരിക്കാന്‍ കാരണമായെന്നാണ് സൂചന. കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്. നീനാക്കുറുപ്പ് പ്രോഗ്രാം നടന്ന സ്ഥലത്ത് പട്ടി ഷോയാണ് നടത്തിയതെന്നും ലക്ഷ്മി പ്രിയ പറയുന്നു.
ഇത് പരാതിപ്പെട്ടാലും പോലീസ് കേസാക്കിയാലും ഒരു പ്രശ്‌നവുമില്ലെന്നും അംഗം പറയുന്നു.നീനാക്കുറുപ്പിനെതിരേ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ച വോയിസ് ഇങ്ങനെ..വൈകുന്നേരം എത്തുമെന്ന് കരുതിയിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ എത്തിയതോടെ പരിപാടിയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ ലക്ഷ്മി പ്രിയ കോര്‍ഡിനേറ്റ് ചെയ്യേണ്ടിയിരുന്നഡാന്‍സ് പ്രോഗ്രാം നേരത്തെ നടത്തേണ്ടി വന്നു. എന്നാല്‍ ഫാഷന്‍ ഷോയുടെ ചുമതലയുണ്ടായിരുന്ന നീന കുറുപ്പ്, ഡാന്‍സില്‍ പങ്കെടുക്കേണ്ട കുട്ടിയെ വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നും മനപ്പൂര്‍വ്വം തടഞ്ഞുവെച്ചെന്നുമാണ് ലക്ഷ്മി പ്രിയയുടെ ആരോപണം.
ഇതിനെത്തുടര്‍ന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ നീന കുറുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചത്. 'നീന കുറുപ്പേ നിങ്ങള്‍ ഗതികിട്ടാതെ നരകിച്ച് ചാവുകയുള്ളൂ' എന്നും 'സംഘടനയിലെ വിഷമാണ് നിങ്ങള്‍' എന്നും അടക്കമുള്ള കടുത്ത ശാപവാക്കുകളാണ് ലക്ഷ്മി പ്രിയ ഓഡിയോ സന്ദേശത്തിലൂടെ അയച്ചത്. ഈ ഗ്രൂപ്പ് അമ്മയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പിന്നീട് അഡ്മിന്‍ ഒണ്‍ളിയാക്കി.
കൂടുതല്‍ വിഴുപ്പഴക്കലുകള്‍ ഉണ്ടാകാതിരിക്കാന്‍ ആയിരുന്നു ഇത്.ലക്ഷ്മി പ്രിയയുടെ സംസാരം വളരെ മോശമായിപ്പോയെന്നും ഇത് സംഘടനയ്ക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഗ്രൂപ്പില്‍ പ്രതികരിച്ചു. ലക്ഷ്മി പ്രിയയുടെ പെരുമാറ്റം മറ്റ് 16 അംഗങ്ങളെയും മോശക്കാരാക്കിയെന്നും ഇത്തരം രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുക്കു വ്യക്തമാക്കി. ലക്ഷ്മി പ്രിയയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മാപ്പ് പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നീന കുറുപ്പ് ഇപ്പോള്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്. മാര്‍ച്ച് രണ്ടിന് നടക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും.
https://www.facebook.com/Malayalivartha


























