സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...

സന്ദീപ് വാചസ്പതിയുടെ സമയോചിതമായ നീക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത് . ഗൃഹനാഥന്‍ ജോലിക്ക് പോയ നേരത്ത്, ഓട്ടിസം ബാധിച്ച യുവാവിനെയും കൈക്കുഞ്ഞിനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട് ജപ്തി നടത്താനുള്ള സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത് ഒരു ഗ്രാമത്തിന്റെ കരുതലാകുന്നു. രാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമം ഒന്നടങ്കം സന്ദീപിന്റെ പോരാട്ടത്തിന് പിന്തുണയുമായി എത്തിയതോടെ ബാങ്ക് അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
ബുധനൂര്‍ ഉളളന്തിയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.മേസ്തിരിപ്പണിക്കാരനായ ഗൃഹനാഥന്‍ ജോലിക്ക് പോയ സമയം നോക്കിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടില്‍ ഓട്ടിസം ബാധിച്ച 22 കാരനായ മകനും മഹേന്ദ്രന്റെ മകളും അവരുടെ കൈക്കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. ആരേയും വീട്ടില്‍നിന്ന് പുറത്തിറക്കി ജപ്തി ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ, മാനുഷിക പരിഗണന പോലുമില്ലാതെ ഇവരോട് പുറത്തിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. വീട് പൂട്ടി സീല്‍ ചെയ്യാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്പിയത്.
പലിശക്കെണിയില്‍പ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ഇടപെടണമെന്നതിന് സന്ദീപ് വാചസ്പതി മാതൃകയായി. നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി വിട്ടുവീഴ്ചയില്ലാത്ത ഭാഷയിലാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സന്ദീപിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മറുപടിയില്ലാതെ ബാങ്ക് സംഘം അമ്പരന്നു. ഈ പോരാട്ടത്തിന് കരുത്തുപകരാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആര്‍. മോഹനന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് ഗ്രാമം തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒപ്പം നിന്നു.
അങ്ങനെ അതൊരു നാടിന്റെ കൂട്ടായ്മയായി. ഇതോടെ ബാങ്ക് അധികാരികള്‍ക്ക് പിന്മാറേണ്ടി വന്നു.ഒരു കുടുംബത്തെ വഴിയാധാരമാക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമവാസികള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി. അദ്ദേഹത്തിന്റെ ഈ നടപടികളാണ് ഇപ്പോൾ കയ്യടി നേടുന്നത് . അദ്ദേഹം ഒരു ഫേസ്ബുക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.. കഴിഞ്ഞ ദിവസം എസ്എൻഡിപി മാന്നാർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് മാന്നാർ
ജനറൽ സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ രാജേഷ്ഗ്രാമം വിളിച്ച് ഉളുന്തിയിൽ ഒരു പ്രശ്നം ഉണ്ട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. അവിടെയെത്തുമ്പോൾ കണ്ടത് ഓട്ടിസം ബാധിച്ച ഒരു കുട്ടി അടക്കമുള്ള കുടുംബത്തെ ഇറക്കി വിടാൻ ശ്രമിക്കുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരെയാണ്. ബാങ്കുകാർ ഇട്ട പുതിയ താഴ് ഞാൻ എത്തുന്നതിന് മുൻപ് തന്നെ രാജേഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പൊളിച്ചു കഴിഞ്ഞിരുന്നു. പട്ടികജാതി കുടുംബത്തോട് ക്രൂരത കാണിക്കരുതെന്നും വായ്പ അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതി ഉത്തരവിൻ്റെയും പൊലീസിൻ്റെയും സാന്നിധ്യമായിരുന്നു അവരുടെ ആത്മവിശ്വാസത്തിൻ്റെ പിൻബലം.
ഏറ്റവും ധിക്കാരപരമായ നിലപാട് സ്വീകരിച്ചത് അഭിഭാഷക കമ്മീഷൻ ആയിരുന്നു. ഒടുവിൽ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കി ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പെടുത്തി വായ്പ തിരിച്ചടയ്ക്കാമെന്നുള്ള ഉറപ്പ് നൽകിയാണ് ജീവനക്കാരെ ഞങ്ങൾ മടക്കി അയച്ചത്. വീട്ടുകാരോട് സംസാരിച്ച് ഉടൻ തന്നെ വായ്പ തിരിച്ചടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബാങ്ക് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
https://www.facebook.com/Malayalivartha


























