മലയാളികളുടെ പ്രിയപ്പെട്ട നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം...

മലയാളികളുടെ പ്രിയപ്പെട്ട നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. ഒരായുസ്സ് മുഴുവൻ അഭിനയത്തിനായി സമർപ്പിച്ച വ്യക്തിത്വം. കാണികളെ കയ്യിലെടുക്കാനായി തന്‍റെ ശബ്ദം മാത്രം മതിയെന്ന് മതിലുകൾ സിനിമയിലൂടെ അവർ തെളിയിച്ചു.
മണിച്ചിത്രത്താഴ്, ആദം ജോൺ സിനിമകളിലെ കഥപറച്ചിലുകൾ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നതായിരുന്നു. കോമഡിയും, നെഗറ്റീവ് റോളുകളും, അമ്മ വേഷങ്ങളുമെല്ലാം ഭദ്രമായിരുന്നു ആ കൈകളിൽ .
കായംകുളം രാമപുരത്ത് കടക്കൽതറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ ഭാര്യയായി. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. സ്കൂൾ കാലം മുതൽ നൃത്തത്തിൽ എറെ താൽപര്യമുണ്ടായിരുന്ന ലളിത രാമപുരത്തെ സ്കൂളിലാണ് ആദ്യമായി വേദിയിൽ കയറിയത്.
പത്താംവയസ്സിൽ നൃത്തപഠനത്തിൽ നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ അവർ ശ്രദ്ധ നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























