രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ആൽജോ എന്ന കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത് .കുട്ടികൾക്ക് രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത് .
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ
പരിഭ്രമിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാലിൽ ആണ് പാമ്പ് കടിയേറ്റതെങ്കിൽ ഒട്ടും നടക്കരുത്. നടന്നാൽ രക്ത ഓട്ടം കൂടുകയും വിഷം ശരീരത്തിലേക്ക് പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. കടിയേറ്റ ഭാഗത്തിനു മുകളിലായി വിഷം വ്യാപിക്കാതിരിക്കാൻ ചരടുകൊണ്ടോ തുണി കൊണ്ടോ കെട്ടുക. അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്ത ഓട്ടം സുഗമമാക്കണം. ചിലപ്പോൾ രക്തഓട്ടത്തിന് തടസം നേരിട്ട് കാലിൽ ഗാൻഗ്രീൻ ഉണ്ടാവുകയും കാലുതന്നെ മുറിച്ചു മാറ്റേണ്ട സാഹചര്യവും ഉണ്ടാകാം.
കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്. മുറിവിൽ ഒന്നും പുരട്ടാനും പാടില്ല. രോഗിയെ കിടത്തരുത്, അഥവാ കിടത്തേണ്ട സാഹചര്യം വന്നാൽ ചരിച്ച് കിടത്തുക. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക.
ശരീരത്തിന്റെ കടിയേറ്റ ഭാഗത്തുനിന്ന് ഇറുകിയ എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് നീക്കംചെയ്യുക (മോതിരം, വാച്ച് പോലുളളവ). ഇവ നീക്കം ചെയ്തില്ലെങ്കിൽ ആ ഭാഗത്ത് നീരു വരുകയും ജീവൻ അപകടത്തിലാവുകയും ചെയ്യും. രോഗിയെ നടത്തിക്കാതെ, എത്രയും വേഗം എ എസ് വി (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
https://www.facebook.com/Malayalivartha

























