മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!

പുറമെ നിന്ന് നമ്മൾ കാണുന്നതല്ല ജീവിതം. അതിന്റെ ഏറ്റവും അടുത്ത തെളിവാണ് കോഴിക്കോട് വ്യവസായി പ്രമുഖന്റെ മൂഴിക്കൽ വീട്. 16 വയസ്സുകാരിയായ നസ്രീനയും 20 കാരനായ അദിനാനും മരണപ്പെട്ട രാത്രി.. അന്ന് അവിടെ മൂന്നാമതൊരാൾ ഉണ്ടായിരുന്നിരിക്കണം.. അദിനാനാണ് കൊലയാളിയെന്ന് വരുത്തി തീർത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചൊരാൾ.. സാഹചര്യത്തെളിവുകൾ എല്ലാം അത്തരത്തിലാണ്. പക്ഷേ ആര് എന്ന ചോദ്യം അവിടെയാണ് പ്രശ്നം. ആരെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.
നിലവിൽ മരണപ്പെട്ട അദിനാനെ ആ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ മർദ്ദിക്കാറുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പുറത്ത് വന്ന് കഴിഞ്ഞു. നസ്രീന അദിനാന്റെ പിതാവിന്റെ ബിസിനസിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നയാൾ.. നസ്രീനയെ പോലെ അദിനാനും ആ വീടിന്റെ അവകാശികളിൽ ഒരാൾ!! അങ്ങനെ പുറത്ത് വരാത്തതായി നിരവധി കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ അദിനന്റേതെന്ന് തോന്നിക്കുന്ന ഒരു സന്ദേശം നസ്രീനയുടെ ഫോണിൽ നിന്ന് അദിനാൻ അയച്ചതായ രീതിയിൽ കണ്ടെത്തുന്നു.
അയാൾ കൊലപാതകം ആസൂത്രണം ചെയ്തതെങ്കിൽ സ്വന്തം ഫോണിൽ നിന്ന് അങ്ങനൊരു മെസേജ് അയക്കുമായിരുന്നില്ലേ... ഇത് നസ്രീനയെ സാമ്പത്തിക പകയുടെ പേരിൽ അദിനാൻ കൊലപ്പെടുത്തി അദിനാൻ സ്വയം ജീവനൊടുക്കിയെന്ന് വരുത്തി തീർക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.. ആകെ മൊത്തം എത്ര കൂട്ടി വായിച്ചാലും വ്യക്തത വരാത്തൊരു ചിത്രം. രണ്ട് മരണം എന്നത് ഇരട്ടക്കൊലപാതകം എന്നതിലേക്ക് എത്തുമോ എന്ന ചോദ്യമാണ് ആ നാട്ടുകാരും ചോദിക്കുന്നത്. കാരണം നസ്രീനയുടെയും അദിനാന്റെയും ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകളാണ് വീടിനടുത്തുള്ള കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഇരുവരും മരിച്ച ശേഷം ഈ ഫോണുകൾ മറ്റാരോ കിണറ്റിലിട്ടതാണെന്ന് പോലീസ് സംശയിക്കുന്നു.
അദിനാൻ മരിച്ചുകിടന്ന മുറിയിൽ നിന്ന് കിണറ്റിലേക്ക് ഫോൺ എറിയാൻ കഴിയില്ലെന്നിരിക്കെ, ഈ ഫോണുകൾ ആര് കിണറ്റിലിട്ടു ?കൊലുപാതകം കഴിഞ്ഞ് 10 മണിക്കൂർ വീട്ടിൽ കഴിഞ്ഞ അദിനാന് രക്ഷപ്പെടാൻ എല്ലാ വഴികളും ഉണ്ടായിരുന്നുവെന്നിരിക്കെ, എന്തിനാണ് ആത്മഹത്യ ചെയ്തതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം കൂടെ കൂട്ടിവായിക്കുമ്പോൽ മൂഴിക്കലിലെ കുടുംബങ്ങൾക്കിടയിലുള്ള സാമ്പത്തിക തർക്കങ്ങളാണ് ഈ ഇരട്ട മരണങ്ങളിലേക്ക് നയിച്ചതെന്നതിലേക്കാണ്. അദിനാന്റെ കുടുംബത്തിന് അവകാശപ്പെട്ട വീടിനെച്ചൊല്ലിയുള്ള തർക്കവും ബിസിനസ് കാര്യങ്ങൾ നസ്രീന കൈകാര്യം ചെയ്തിരുന്നതിലുള്ള വൈരാഗ്യവുമാണ് അദിനാനെ ഇതിലേക്ക് നയിച്ചതെന്ന് പോലീസ് പറയുമ്പോഴും, യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ സാമ്പത്തിക കരുത്ത് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം നാട്ടുകാർക്കുണ്ട്.
അദിനാനെ നശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നവർ ഈ അവസരം മുതലെടുത്ത് തെളിവുകൾ നശിപ്പിച്ചതാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.സംഭവദിവസം വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും. അദിനാന്റെ ഫോൺ നേരത്തെ നശിപ്പിച്ചവരും മർദ്ദിച്ചവരും ഈ കേസിൽ നിഴലിലുണ്ട്. കിണറ്റിൽ നിന്ന് ലഭിച്ച ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് വരുന്നതോടെ നസ്രീനയെയും അദിനാനെയും യഥാർത്ഥത്തിൽ തീർത്തത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha























