CCTV ദൃശ്യങ്ങൾ റാം തകർന്നു തെളിവുമായി അവരെത്തി!! നിതിന്റെ അമ്മയ്ക്കരികെ ചങ്ക് തർന്ന് സുഹൃത്തുക്കൾ

സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരുമ്പോഴും നിതിന്റെ മരണത്തിൽ അതൃപ്തി. ഡോ.റാമിനെ രക്ഷപ്പെടുത്താനുതകുന്ന തരത്തിലാണ് അന്വേഷണത്തിന്റെ വഴി തിരിച്ചു വിടുന്നതെന്ന് നിതിന്റെ കുടുംബം. സിസിടിവി ദൃശ്യങ്ങൾ പൂർണമായും പുറത്ത് വിടാത്തതിൽ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല മരണ കാരണമെന്നും നിതിന്‍ രാജിന്റെ ചേച്ചിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ പറഞ്ഞു. '
ലോണ്‍ എടുത്തിട്ടുണ്ട് എന്നുള്ളത് ശരിയാണ്. അത് കുടുംബത്തിനും അറിയാം. എന്നാല്‍ ലോണ്‍ ആപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല മരണം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് നിതിനെ വിചാരണ ചെയ്തിട്ട് ഉണ്ട്. പ്രിന്‍സിപ്പലിലേക്കും ലതയിലേക്കും ദൃശ്യങ്ങളിലുള്ള എല്ലാവരിലേക്കും അന്വേഷണം പോകണം. എല്ലാ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. സിസിടിവി ഇല്ലാത്ത ഭാഗത്ത് ആരെങ്കിലും വന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കണം', അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഒരു വിവരവും കുടുംബത്തെ അറിയിക്കുന്നില്ലെന്നും കുടുംബത്തിനുള്ളത് വാര്‍ത്തയില്‍ വരുന്ന അറിവുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റും ഇതുവരെ കുടുംബത്തെ വിളിച്ചിട്ടില്ലെന്ന് അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് നിതിന്റെ സഹപാഠി നാസിം പറഞ്ഞു.'തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഡോക്ടര്‍ ആകണം എന്നായിരുന്നു അവന്റെ ആഗ്രഹം. പ്രശ്‌നങ്ങളെ അവന്‍ അതിജീവിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അന്ന് എന്തോ നടന്നു. അവന് വിഷമിക്കാന്‍ ഉള്ള എന്തോ സാഹചര്യം ഉണ്ടായി അതാണ് കാരണം. ക്ലാസില്‍ ജാതി അധിക്ഷേപം നടന്നതായി അറിയില്ല. പുറത്ത് വച്ച് ജാതി അധിക്ഷേപം നടത്തിയോ എന്നും അറിയില്ല', നാസിം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























