9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം

എന്നും കുട്ടികളെയും കൂട്ടി ബസ്സെടുത്ത് പോകുന്ന നാഷാദ് ഇന്ന് അതേ കുട്ടികളുടെ പ്രിയ്യപ്പെട്ട അധ്യാപകരുടെ മരണത്തിന് അറിയാതെയെങ്കിലും കാരണക്കാരനായിരിക്കുന്നു.. ആ മനസ്സിന് താങ്ങാവുന്നതിലപ്പുറമാണ് ആ വേദന. ഡ്രൈവർക്ക് കുറച്ച് വിശ്രമമായിക്കോട്ടെ എന്ന് കരുതിയാകം നാഷാദ് വിനോദ യാത്രയിലും തന്റെ ജോലി ഏറ്റെടുത്തത്. എന്നാൽ സംഭവിച്ചതാകട്ടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരന്തവും. ഇന്ന് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നൗഷാദ് എത്രയും പെട്ടന്ന് സുഖമായി ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്നാണ് പ്രാർത്ഥന.
അയാളുടെ മൊഴി അത് ഏറെ പ്രധാനപ്പെട്ടതാണ്. ആ അവസാന നിമിഷത്തിൽ എന്ത് സംഭവിച്ചു എന്ന സുപ്രധാന വിവരം നൽകാൻ ഇനി നൗഷാദിനെ കൊണ്ട് സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ നൗഷാദ് കണ്ണ് തുറക്കുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന 9 പേർ മരണപ്പെട്ടു എന്ന വാർത്ത എങ്ങനെ അയാളെ അറിയിക്കും എന്ന ആശങ്കയിലാണ് നൗഷാദിന്റെ ബന്ധുക്കൾ.
വിനോദയാത്രയുടെ ആനന്ദം കണ്ണീര്‍ക്കടലായി മാറിയ കാഴ്ചയ്ക്കാണ് വാല്‍പ്പാറ ചുരം സാക്ഷ്യം വഹിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ പൊലിഞ്ഞത് ഒമ്പത് വിലപ്പെട്ട ജീവനുകളാണ്. ചിരിച്ചും പാടിയും മടങ്ങിയ ആ സംഘത്തിന്റെ സ്വപ്നങ്ങള്‍ ഒമ്പതാം വളവിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തകര്‍ന്നുപോയി.
ദുരന്തത്തില്‍ പരിക്കേറ്റ് ഇനി നാല് പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ നിരീക്ഷണത്തിലാണ്. ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒമ്പത് പേരുടെ വിയോഗം പാങ്ങ് ഗ്രാമത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായെങ്കിലും, ഉറ്റവരുടെ മനസ്സിലെ മുറിവ് ഉണങ്ങാത്ത വേദനയായി ബാക്കി നില്‍ക്കുന്നു.
പരിക്കേറ്റവര്‍ ജീവിതത്തിലേക്ക് വേഗം മടങ്ങിവരാനുള്ള പ്രാര്‍ത്ഥനയിലാണ് ഒരു നാട് മുഴുവന്‍. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ നില ഗുരുതരമാണ്. ഇരുവരും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ നിരീക്ഷണത്തിലാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലുള്ള സഹദിന്‍ മുഹമ്മദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മസ്‌നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തെയും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിലെ ഭൂപ്രകൃതിയില്‍ ഡ്രൈവര്‍മാര്‍ക്ക് എന്നും വെല്ലുവിളിയാണ് മലനിരകളിലെ ചുരങ്ങള്‍. വയനാടന്‍ ചുരമായാലും ഇടുക്കിയിലെ ഹൈറേഞ്ച് പാതകളായാലും പശ്ചിമഘട്ടത്തിന്റെ മടക്കുകളിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. പ്രത്യേകിച്ച്, ടണ്ണുകളോളം ഭാരമുള്ള ചരക്കുകള്‍ കയറ്റി വലിയ ലോറികളും ട്രക്കുകളും ഈ കൊടുംവളവുകള്‍ താണ്ടുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ ഒരിഞ്ച് പാളിയാല്‍ പോലും അത് വലിയ ദുരന്തത്തിലാണ് കലാശിക്കുക.
https://www.facebook.com/Malayalivartha

























