മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!! തിന്ന ചോറ് ഇറങ്ങുമോ എന്തോ!?

ഇനിയെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ സർക്കാരല്ല. ഊരാളുങ്കൽ മാത്രം.. വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിനെതിരെയുള്ള വിവാദത്തിൽ ഊരാളുങ്കലിനെ കൈവിട്ട് മന്ത്രി കെ രാജൻ. വാർത്തകൾ മാധ്യമ സൃഷ്ടിയെന്നും വീട് നിർമാണത്തിൽ പാകപിഴവുകൾ വന്നില്ലെന്നുമാണ് മന്ത്രിയുടെ വാദം.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ. രാജൻ സ്ഥലത്തെത്തി. സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി വീട് സന്ദർശിച്ചത്. സന്ദർശനത്തിനുശേഷം വിവാദങ്ങളിൽ മന്ത്രി കെ രാജൻ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും അത് സർക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജൻ പറഞ്ഞു.
വീട്ടിൽ വിള്ളൽ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജൻ പ്രതികരിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജൻ വ്യക്തമാക്കിയത്. വീടിന്റെ ചുവരുകളിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ ഉരച്ചുനോക്കിയും നിർമ്മാണ രീതികൾ വിലയിരുത്തിയുമാണ് മന്ത്രിയുടെ പ്രതികരണം. ദുരന്തബാധിതർക്ക് നൽകുന്ന വീടുകളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് മന്ത്രി നേരിട്ടെത്തിയത്.
വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഇതുവരെ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്‌നം വന്നാൽ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാർ പ്രകാരം ഊരാളുങ്കൽ നടപടിയെടുക്കും. ഇല്ലെങ്കിൽ പണം നൽകില്ല. താമസിക്കാൻ തുടങ്ങിയശേഷം പ്രശ്‌നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തകൾ നൽകി തെറ്റിധരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. സാധാരണ വീട് പണിയുന്നത് പോലെയുള്ള നടപടിക്രമങ്ങളല്ല ടൗൺഷിപ്പിലെ വീടുകൾ നിർമിക്കുമ്പോൾ ചെയ്യുന്നത്. 58 ഘട്ട ഗുണനിലവാര പരിശോധനയാണ് നടത്തുന്നത്. ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി രണ്ടുതവണ സ്വിമ്മിങ് പൂൾ വാട്ടർ പ്രൂഫിങ് നടത്തും.
എന്നിട്ടും അപൂർവമായി ചിലയിടത്ത് നനവ് ഉണ്ടാകും. പരിശോധനയിൽ നേരിയ നനവ് ഒരു വീട്ടിൽ കണ്ടെത്തിയപ്പോൾ അവിടെ പെൻസിൽകൊണ്ട് അടയാളപ്പെടുത്തി. ആ വീട്ടിൽ വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി പരിശോധിക്കും. എല്ലാ വീടുകളിലും ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വാട്ടർ പ്രൂഫിങ് നടത്തും. അതിന് മുകളിലായി സ്‌ക്രീഡിങ് കോൺക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























