വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!

9 പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല മലയാളികൾക്ക്. അന്ന് അവിടെ എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തതയും ഇതുവരെ വന്നിട്ടില്ല. ഇതിനിടയിൽ അപകടം സംഭവിച്ചതിന് ആറ് ദിവസം മുമ്പ് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റ് വൈറാകുകയാണ്. അതായത് അപകടം ഉണ്ടാകുമെന്ന് പ്രവചിച്ചതിന് ശേഷം യുവതിയുടെ വാഹന നമ്പറും അപകടം സംഭവിച്ച വാഹനത്തിന്റെ നമ്പറും ഏറെ കുറേ സമാനം. അവസാന നാലക്ക നമ്പറുകൾ സമാനമായത് അപകടം ഉണ്ടാകാൻ പോകുന്നതിനെ കുറിച്ച് സൂചന നൽകാനായിരിക്കണമെന്നാണ് യുവതി പ്രതികരിക്കുന്നത്. ഇതോട് കൂടെ ടെലിപതി എന്ത് അത് യാത്ഥാർത്ഥ്യമാണോ എന്ന് തുടങ്ങിയ നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്.
നിലവിൽ സംഭവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. വാൽപ്പാറയിൽ ഒൻപത് പേരുടെ ജീവൻ കവർന്ന അപകടം ഉണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് റിപ്പോർട്ട്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. ഇറക്കത്തിൽ ഗിയർ ഡൌൺ ചെയ്യാത്തത് അപകടത്തിന് കാരണമായിട്ടുണ്ടാവാമെന്നും വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഡ്രൈവറുടെ മൊഴി ഇതുവരെ എടുത്തിട്ടില്ല.
ആശുപത്രിയിൽ ആയതിനാലാണ് മൊഴി എടുക്കാൻ കഴിയാത്തത് എന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ മൊഴി എടുത്താൽ മാത്രമേ കാര്യത്തിൽ വ്യക്തത വരൂ എന്നാണ് അധികൃതർ പറയുന്നത്. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് പൊള്ളാച്ചി ആർടിഒ സർക്കാരിന് കൈമാറിയിട്ടുണ്ട്.
പാങ്ങ് പള്ളിപ്പറമ്പ് ഗവർണ്മെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാൻ ഏപ്രിൽ 17 ന് വൈകുന്നേരം 05:20 ഓടെ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകആടം ഉണ്ടായത്. ചുരത്തിലെ പതിമൂന്നാം വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























