തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...

തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവകരമായ പുതിയ വഴിത്തിരിവിലേക്ക്. ദുരന്തത്തിന് പിന്നിൽ ആസൂത്രിതമായ അട്ടിമറിയുണ്ടെന്ന സംശയവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരും മുൻ സൈനികൻ ഭാസ്‌കരൻ നായർ അജയനും രംഗത്തെത്തി. അതീവ സുരക്ഷാ മേഖലയിൽ ക്യാമറയും ലൈറ്റുമായി മാധ്യമങ്ങൾ പ്രവേശിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, ഇതൊരു സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്നും അനിൽ നമ്പ്യാർ ആരോപിക്കുന്നു.
അപകടത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങൾ അവിടെ സന്ദർശിച്ചത് ദുരൂഹമാണെന്നും, സൾഫർ ഉപയോഗിച്ചുള്ള അട്ടിമറി സാധ്യത അന്വേഷിക്കണമെന്നും ഭാസ്‌കരൻ നായർ അജയൻ ആവശ്യപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ തന്നെ ഇത്തരമൊരു ദുരന്തം നടന്നതിൽ NIA അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. കൂടുതൽ വിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha
























