ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

അമേരിക്ക ഒന്നടങ്കം നടുങ്ങി . സ്വന്തം രാജ്യത്തെ പ്രസിഡന്റിന് നേരെ വധശ്രമം . അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വേദിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരും ലോകപ്രശസ്തരായ വിശിഷ്ടാതിഥികളും പങ്കെടുത്ത വര്‍ണ്ണാഭമായ വിരുന്നിനിടെയാണ് പെട്ടെന്ന് വലിയ ശബ്ദത്തില്‍ വെടിയൊച്ചകള്‍ കേട്ടത്. ഇതോടെ പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി. പലരും ഹാളിലെ മേശകള്‍ക്ക് താഴെയാണ് അഭയം പ്രാപിച്ചത്. വെടിയൊച്ച കേട്ട നിമിഷം തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുകളുമായി വേദി വളയുകയും പ്രസിഡന്റിനെ വലയത്തിലാക്കി ഹാളില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.
ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.സംഭവം നടന്ന വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കനത്ത പോലീസ് നിരീക്ഷണത്തിലായി. ഹോട്ടലിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറന്നു. സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഹോട്ടലിലേക്കുള്ള വഴികളെല്ലാം അടയ്ക്കുകയും ചെയ്തു.
തോക്കുകളേന്തിയ ടാക്റ്റിക്കല്‍ ടീമുകള്‍ പ്രസിഡന്റ് ഇരുന്നിരുന്ന വേദിയുടെ നിയന്ത്രണം ഏറ്റെടുത്തു. തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. വലിയ സുരക്ഷാ വീഴ്ചയാണ് ഇത്.വെടിയുതിര്‍ത്ത വ്യക്തിയെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ കീഴപ്പെടുത്തിയതായാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























