ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനരീതിയും സാമുദായിക സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും ഇത്തവണ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ പരസ്യമായി ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും, മുഖ്യമന്ത്രിയുടെ ഈ വിടവാങ്ങല്‍ മൂഡ് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന ബോധ്യം മുഖ്യമന്ത്രിക്ക് വന്നുകഴിഞ്ഞോ എന്ന ചര്‍ച്ചകള്‍ യുഡിഎഫ് ക്യാമ്പുകള്‍ക്ക് വലിയ ആവേശം നല്‍കുന്നുണ്ട്.
ഗവര്‍ണറുമായി മുഖ്യമന്ത്രിയുടെ ബന്ധം പലപ്പോഴും സംഘര്‍ഷഭരിതമായിരുന്നു. എന്നാല്‍ ഫലം വരും മുന്‍പേ ഇത്തരം ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തുന്നത് ഭരണമാറ്റത്തിന്റെ കൃത്യമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്. പത്ത് വര്‍ഷത്തെ തന്റെ ഭരണകാലയളവില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ സഹായത്തെ അഭിനന്ദിക്കുക വഴി മാന്യമായ ഒരു പടിയിറക്കത്തിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയും മുഖ്യമന്ത്രിയെ ഞെട്ടിച്ചിട്ടുണ്ട്.
വിരമിക്കല്‍ മൂഡിലാണെങ്കിലും പാര്‍ട്ടിയിലെ തലമുറമാറ്റത്തിന് വഴിയൊരുക്കാനാണോ പിണറായി ലക്ഷ്യമിടുന്നത് എന്നും കണ്ടറിയണം. മുഖ്യമന്ത്രിയുടെ ഈ നീക്കം ഫലം വരുന്നതിന് മുന്‍പുള്ള ഒരു തന്ത്രമാണോ അതോ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പിന്മാറ്റമാണോ എന്ന് മെയ് നാലിലെ വോട്ടെണ്ണല്‍ ഫലം വ്യക്തമാക്കും.
https://www.facebook.com/Malayalivartha



























