നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കേരള രാഷ്ട്രീയത്തിന്‍റെ ഉരകല്ലാവാന്‍ സംസ്ഥാനത്തെ തെക്കേ അറ്റത്തുള്ള നേമം മണ്ഡലം. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും അഭിമാനപ്പോരാട്ടമായി കണക്കാക്കുന്ന നേമത്ത് ത്രികോണപ്പോര് കനക്കുകയാണ്. ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമാണ് നേമം. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മുമ്പ് മാത്രം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായതിന്‍റെ ആത്മവിശ്വാസവുമുണ്ട് കേന്ദ്രത്തിലെ ഭരണ കക്ഷിക്ക്. വാനോളം പ്രതീക്ഷകളുമായി അരയും തലയും മുറുക്കിയാണ് ബിജെപി നേമത്ത് പോരിനിറങ്ങുന്നത്.
2016 ല്‍ ഒ രാജഗോപാല്‍ വിജയിച്ച നേമത്ത് ഇത്തവണ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനും വളരെ മുമ്പ് തന്നെ താനാകും നേമത്ത് മല്‍സരിക്കുകയെന്ന് ആത്മ വിശ്വാസത്തോടെ പ്രഖ്യാപിച്ച് പോരിനിറങ്ങുകയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്ര ശേഖര്‍. ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. നേമത്ത് ബിജെപിയുടേത് വെറും വ്യാമോഹമാണെന്ന് ഇടതു മുന്നണി സ്ഥാനാർഥിയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടിയും ഉറപ്പി
https://www.facebook.com/Malayalivartha






















