സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ; അതിനിടെ സംഭവിച്ചത് മറ്റൊന്ന്

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുവണ്ണൂർ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഇവരുടെ കാർ കത്തിയമർന്നത്. കോഴിക്കോട്ടെ ആശുപത്രിയിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽലാണ് അപകടമുണ്ടായത്. വീട്ടിലെത്താൻ വെറും രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോഴാണ് വയൽപ്രദേശമായ ഒതയോത്തുതാഴെ ഭാഗത്തുവെച്ച് ദുരൂഹമായ അപകടമുണ്ടായത്.
സോനയും രജിൻലാലും തമ്മിൽ പ്രണയവിവാഹമായിരുന്നു. രജിൻലാൽ ഗൾഫിൽ ആയിരുന്ന സമയത്താണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു . ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി. ആ യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
പിന്നാലെ സോന വടകര റെയിൽവേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന ഉറപ്പ് രജിൻലാൽ നൽകിയത്. ഇരു കുടുംബങ്ങളുടെയും കടുത്ത എതിർപ്പുകളെ അവഗണിച്ച് 2023-ലായിരുന്നു ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് കുടുംബം. 'ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായുംവലിയ ദുരൂഹതകൾ ഉണ്ടെന്നും സോനയുടെ അമ്മാവൻ എ.കെ. സത്യൻ പറഞ്ഞു . സാധാരണ നിലയിൽ ഒരു ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിച്ചതെങ്കിൽ കാർ ഇത്തരത്തിൽ കത്തിയമരില്ല, മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത് .കാറിനുള്ളിൽ മാരകമായ എന്തോ വസ്തു മുൻകൂട്ടി വെച്ചിട്ടുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയതെന്നും എ.കെ. സത്യൻ ചോദിക്കുന്നു.
അപകടമുണ്ടായപ്പോൾ കാറിനുള്ളിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരോട് പറയാൻ രജിൻലാൽ തയ്യാറായില്ല. സ്വന്തം ജീവൻ രക്ഷിക്കാൻ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രെജിൻ ശ്രമിച്ചത്. കാറിന്റെ പിൻവാതിൽ ലോക്കായ അവസ്ഥയിലായിരുന്നു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും രജിൻലാലിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണെന്നും കുടുംബം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























