ഇഡിക്കെതിരെ കേരളത്തിൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യത..അമിത് ഷാ പിടിമുറുക്കുന്നു.. ഈ നീക്കം സി പി എമ്മിനെ തകർക്കും..

കാര്യങ്ങൾ എല്ലാം കൈവിട്ടു പോവുകയാണ് . സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ അതിവേഗം നീങ്ങുകയാണെന്ന അതീവ നിര്‍ണ്ണായക സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെയുള്ള സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാനത്ത് നടക്കാനിരിക്കെ, ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കേരളം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ നേരിട്ടുള്ള അറസ്റ്റിനോ ഉള്ള നിയമപരമായ സാധ്യതകളാണ് കേന്ദ്ര ഏജന്‍സി ഇപ്പോള്‍ സജീവമായി പരിശോധിക്കുന്നത്.
നാളെയാണ് നിയമസഭയില്‍ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും കൊച്ചി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ അതിവേഗം വിശകലനം ചെയ്തുവരികയാണ്. അന്വേഷണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപ ഇ.ഡി ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. 242 ഓളം ബാങ്ക് അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സി ഒരൊറ്റ നീക്കത്തില്‍ ലോക്ക് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെയുള്ള കോടികളുടെ പണമിടപാടുകളുടെ ഉറവിടം വ്യക്തമായാല്‍ ഉടന്‍ തന്നെ അറസ്റ്റ്
ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇഡിക്കെതിരെ കേരളത്തിൽ ബംഗാൾ മോഡൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല . തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്കും നേരെ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ അക്രമം കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഒരു സംഘം ആളുകള്‍ കമ്പികളും കല്ലുകളുമായി ഇ.ഡി. ഉദ്യോഗസ്ഥരുടെയും കേന്ദ്ര സുരക്ഷാസേനാംഗങ്ങളുടെയും വാഹനങ്ങള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി.സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നുവെന്ന വിലയിരുത്തലില്‍, ഇനി നടക്കാനിരിക്കുന്ന എല്ലാ നിര്‍ണ്ണായക നീക്കങ്ങള്‍ക്കും തദ്ദേശീയ പോലീസിനെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം.
അടുത്ത ഘട്ടത്തില്‍ ടി. വീണയെ ലക്ഷ്യമിട്ട് ഇ.ഡി സംഘം എത്തുമ്പോള്‍ തോക്കേന്തിയ കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയുടെ (സി.ആര്‍.പി.എഫ്) കനത്ത സുരക്ഷാവലയത്തിലായിരിക്കും അവര്‍ വന്നിറങ്ങുക.
https://www.facebook.com/Malayalivartha
























