സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്...

സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്. 47 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്റെ വിജയം. 244 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് രണ്ടാം പന്തിൽ തന്നെ ഓപ്പൺ അഭിഷേക് ശർമയെ നഷ്ടമായി. എന്നാൽ ഇഷാൻ കിഷനും ട്രാവിസ് ഹെഡും ചേർന്ന് വെറും 15 പന്തിൽ 51 റൺസ് ചേർത്തതോടെ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ മൂന്നാം ഓവറിൽ ഇഷാനെ മടക്കി ആർച്ചർ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. 11 പന്തിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 33 റൺസെടുത്താണ് ഇഷാൻ മടങ്ങിയത്.
നാലാം ഓവറിൽ സമാരൻ രവിചന്ദ്രനും (1), അഞ്ചാം ഓവറിൽ ട്രാവിസ് ഹെഡും (8 പന്തിൽ 17), ഏഴാം ഓവറിൽ ഹെൻ റിച്ച് ക്ലാസനും (10 പന്തിൽ 18) പുറത്തായതോടെ ഹൈദരാബാദ് 6.5 ഓവറിൽ അഞ്ചിന് 81 റൺസെന്ന നിലയിലായി. പ്രതീക്ഷ നഷ്ടപ്പെട്ട ഹൈദരാബാദിന് ആറാം വിക്കറ്റിൽ ഒന്നിച്ച സലിൽ അറോറ - നിതീഷ് കുമാർ റെഡ്ഡി സഖ്യം നേരിയ പ്രതീക്ഷ സമ്മാനിക്കുകയും ചെയ്തു.
അതേസമയം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മത്സരത്തിൽ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത് കൂറ്റൻ ടോട്ടൻ. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 243 റൺസെടുത്തത്.
അതേസമയം വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
"
https://www.facebook.com/Malayalivartha

























