കടുത്ത വാദപ്രതിവാദങ്ങൾ.. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം.. വ്യവസ്ഥകള്‍ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ്..നിയമസഭയില്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തി..

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണപക്ഷം പ്രതിപക്ഷമായപ്പോൾ സഭയിൽ കടുത്ത വാദപ്രതിവാദങ്ങൾ ആണ് നടക്കുന്നത് . സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം. നിയമസഭയില്‍ അടിയന്തര പ്രമേയമായാണ് വിഷയം സംഭയില്‍ ഉന്നയിച്ചത്. പ്രമേയത്തിന് അനുമതി ലഭിക്കാതെ വന്നതോടെ നിയമസഭയില്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തി. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
അതേസമയം സ്ഥലം മാറ്റം വ്യവസ്ഥകള്‍ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി. ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പവര്‍ ബ്രോക്കര്‍മാര്‍ അധികാരത്തിന്റെ ഇടനാഴിയില്‍ ഇടംപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ചുരുങ്ങിയ കാലയളവില്‍ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥലംമാറ്റി. കുടുംബശ്രീയില്‍ നോട്ടീസ് നല്‍കാതെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ട്രോളുകള്‍ പങ്കുവെച്ചതിന്റെ പേരില്‍ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടി കടുത്ത അസഹിഷ്ണുതയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.പിണറായി സര്‍ക്കാരിന്റെ കാലത്ത് തലങ്ങും വിലങ്ങും സ്ഥലംമാറ്റംനടന്നുവെന്നും കഴിഞ്ഞ സര്‍ക്കാരിനെ ഒരു കാരണവശാലും യുഡിഎഫ് മാതൃകയാക്കില്ലെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.
ബന്ധുവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയെന്ന പ്രതിപക്ഷ ആരോപണത്തില്‍ സണ്ണി ജോസഫ് പ്രതികരിച്ചില്ല.വകുപ്പ് മന്ത്രിമാര്‍ ആരാണെന്ന് നിശ്ചയിക്കുന്നതിന് മുന്‍പ് തന്നെ ചില സര്‍വീസ് സംഘടനകള്‍ നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി സ്ഥലംമാറ്റങ്ങള്‍ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
https://www.facebook.com/Malayalivartha






















