കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിമാഫിയയുടെ വേരറുക്കും വരെ സംസ്ഥാന സർക്കാർ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് ഓപ്പറേഷൻ തൂഫാൻ . നമ്മുടെ പുതിയ തലമുറയെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള ഒരു യുദ്ധമാണിത്. ലോകം മുഴുവൻ ലഹരിമാഫിയ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ.
നമ്മുടെ കുട്ടികൾ ജീവിതത്തിൽ ഒരിക്കലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയുമായി മുന്നോട്ടുപോയേ പറ്റൂ. ജീവിതമാണ് ലഹരി, മയക്കുമരുന്നല്ല ലഹരി തരുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവണം. നമ്മുടെ ജീവിതത്തെ കാർന്നുതിന്നുന്ന ലഹരിപദാർത്ഥങ്ങളിൽ നിന്ന് മോചനം വേണമെങ്കിൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെതിരെ പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തലപറഞ്ഞു . .
കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്താനുള്ള ശ്രമങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴുമെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തലപറഞ്ഞു .
https://www.facebook.com/Malayalivartha

























