മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്

ചതയദിനാഘോഷ പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടനടി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
ശ്രീകാര്യം, ചേന്തി മേഖലകളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച തലയെടുപ്പുള്ള പ്രാദേശിക നേതാവാണ് ചേന്തി അനില്‍. മുന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.ആര്‍. സിനിയുടെ ഭര്‍ത്താവുകൂടിയായ അനില്‍, പ്രദേശത്ത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധങ്ങളെ വകവെച്ചുനല്‍കാതെ ശക്തമായ നിലപാടുകളിലൂടെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട പ്രധാനിയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ പ്രദേശത്തെ സമുദായ സംഘടന രംഗത്തും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. എസ്എന്‍ഡിപി യൂണിയന്റെ പ്രാദേശിക ഭാരവാഹി കൂടിയായ അനിലിന് മേഖലയിലെ സമുദായ അംഗങ്ങള്‍ക്കിടയിലും നാട്ടുതൊടിയിലും വലിയ സ്വാധീനമാണുള്ളത്. ഇത്തരത്തില്‍ പ്രദേശത്ത് ഏറെ ജനസമ്മതിയുള്ള നേതാവിനെതിരെ പോലീസ് എടുത്ത കടുത്ത നടപടി വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടും.
ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചേന്തിയില്‍ സംഘടിപ്പിച്ച ചതയദിന സമ്മേളനത്തില്‍ പങ്കെടുക്കാതെ, ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകാന്‍ തുനിഞ്ഞ മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിലെ സംഘാടകരുടെ നേതൃത്വത്തില്‍ തടഞ്ഞതാണ് കേസിന് ആസ്പദമായ സംഭവം. ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കൈകാണിച്ചു നിര്‍ത്തുകയും മുഖ്യമന്ത്രിയോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് ആരോപിക്കുന്നത്.
പ്രവര്‍ത്തകര്‍ വാഹനം കൈകാണിച്ചു നിര്‍ത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘാടകര്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരെയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിയുടെ യാത്ര തുടരാന്‍ വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട ഔദ്യോഗിക പ്രോഗ്രാം ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ട് ഇടപെട്ട് കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങിയതോടെ ചതയദിന പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകര്‍ സ്ഥലത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തി. തങ്ങളുടെ പ്രദേശത്തെയും ഗുരുദേവ ജയന്തി ആഘോഷത്തെയും മുഖ്യമന്ത്രി അവഹേളിച്ചുവെന്നാണ് ചേന്തി അനിലും സംഘാടകസമിതിയും ഒരുപോലെ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha
























