മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..

യു.എസിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ദുരൂഹതകള്‍ പൂര്‍ണ്ണമായി അകലുന്നില്ല. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകർപ്പ് ലഭിച്ചാലേ കാരണം അറിയാനാകൂ.ചൊവ്വാഴ്ച കാലിഫോർണിയയിൽ നടക്കുന്ന മൃതദേഹ പരിശോധനകൾക്കുശേഷം, കൊല്ലപ്പെട്ട പെൺകുട്ടികളുടെ ഭർത്താക്കന്മാർക്ക് കാണാൻ കഴിയുമെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. കാലിഫോർണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യൻ എംബസിയും ഇടപെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട അഞ്ജനയുടെ ഭർത്താവ് വിജീഷ് ബന്ധുക്കളോട് പറഞ്ഞു.
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.മിൽപീറ്റ്സിൽ കൊല്ലപ്പെട്ട ആൻ മേരി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ തന്റെ യൂടൂബ് ചാനലിൽ താനും കൂട്ടുകാരുമൊത്തുള്ള ഓണാഘോഷ പരിപാടിയുടെ വീഡിയോ ഇത്തവണയും അപ്‌ലോഡ് ചെയ്യുമായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഓണാഘോഷത്തിന്റെ വീഡിയോകൾ ആൻ യൂടൂബ് ചാനലിൽ ഷെയർ ചെയ്തിരുന്നു. ഈ ആഘോഷങ്ങളിൽ വളരെ സജീവമായി അഞ്ജനയും, ഇപ്പോൾ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലുള്ള അനിലയും പങ്കെടുത്തിരുന്നു.
അനില നൃത്തം ചെയ്യുന്നതടക്കം ഈ വീഡിയോ ദൃശ്യങ്ങളിൽ കാണാം.തിരുവാതിരക്കളിയിലും മൂവരും ആഹ്ലാദത്തോടെ പങ്കെടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. വളരെ ആഹ്ലാദത്തോടെയാണ് അനിലയും ആനുമെല്ലാം പരിപാടികളിൽ പങ്കെടുക്കുന്നത്. നിരവധി കുട്ടികളെയും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതായി കാണാം. കുടുംബസമേതമുള്ള ഓണാഘോഷ പരിപാടിയാണ് 2025ൽ നടന്നത്. സമാനമായ ഓണാഘോഷ പരിപാടി ഇത്തവണയും സംഘടിപ്പിച്ചിരുന്നു എന്നാണ് വിവരം.'ആനി' എന്ന ഈ യൂടൂബ് ചാനലിൽ ആൻ തന്റെ മകളുടെ പാചക പരീക്ഷണങ്ങളും മറ്റുമാണ് പ്രധാനമായും അപ്‌ലോഡ‍് ചെയ്തിരിക്കുന്നത്.
മകൾക്കൊപ്പം സംസാരിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും ആൻ അപ് ചെയ്തിട്ടുണ്ട്. 2025 സെപ്തംബർ 18നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 26നായിരുന്നു 2025ലെ തിരുവോണം.13 വീഡിയോസ് മാത്രമാണ് ആ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട ആനിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതാണ് പോലീസിനെ കൂടുതല്‍ അമ്പരപ്പിക്കുന്നത്. കൊലപാതകത്തിന് ശേഷം ഈ ഫോണ്‍ പ്രതിയായ അനില കൊണ്ടുപോയതാണെന്നാണ് സംശയിക്കുന്നത്. ആ ഫോണില്‍ കൊലപാതകത്തിലേക്ക് നയിച്ച പകയുടെയും വഞ്ചനയുടെയും നിര്‍ണ്ണായക തെളിവുകള്‍ അടങ്ങിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha























