അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?

തന്റെ മകൾക്ക് എന്ത് പറ്റിയെന്നറിയാൻ വാർത്തകൾ മാറി മാറി തിരയുന്ന ഒരു മനുഷ്യൻ. തന്റെ വീട്ടിലേക്ക് കയറി വരുന്നവരെയെല്ലാം മാറി മാറി നോക്കുന്നുണ്ട്. അറിയാത്തവരോട് ആരാണെന്ന് ചോദിച്ച് അവരെ വീട്ടിലേക്ക് കയറിയിരിക്കാൻ ക്ഷണിക്കുന്നുമുണ്ട്. ആ തിരക്കിനിടയിലും പത്രങ്ങളിലൂടെയും ഫോണിലെ വാർത്തകളിലേക്ക് ശ്രദ്ധ പോകുന്നത് കാണം. ഇടയ്ക്ക് ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബ ഫോട്ടോയ്ക്ക് മുമ്പിലെത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
മാധ്യമ പ്രവർത്തകരെ കാണുമ്പോൾ അയാൾക്ക് നിരാശ കലർന് ഒരു നോട്ടം മാത്രമേ നൽകാനുള്ളൂ.. അമേരിക്കയിൽ ജോലി ചെയ്ത് വരികയായിരുന്ന അനില ജോലി നഷ്ടമായ സമ്മർദ്ദത്തിൽ തന്റെ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേരേയും കൊലപ്പെടുത്തിയ വാർത്ത കേട്ട ഞെട്ടലിലാണ് ഞങ്ങളും ആ വീട്ടിലെത്തിയത്. തന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരിയെ ചേർത്ത് നിർത്തിയ അതേ കൂട്ടുകാരിയുടെ കത്തിമുനയിൽ ജീവിതം നഷ്ടപ്പെട്ട ആൻ.. തിരുവനന്തപുരത്തെ ആനിന്റെ വീട് തേടിയെത്തിയ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ആ മനുഷ്യനൊന്ന് പതറി..
എന്ത് ചോദിച്ച് തുടങ്ങുമെന്ന് അറിയാതെ ഞങ്ങളും. ഒരു ശരാശരി മനുഷ്യന് താങ്ങാവുന്നതിനപ്പുറമാണ് ആ മനുഷ്യൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് അറിയാം... ജീവിതത്തിന്റെ നല്ല പാതി കൺമുമ്പിൽ കിടന്ന് പിടയുന്നത് കണ്ട മനുഷ്യനാണ്. മക്കൾക്ക് കുടുംബമായപ്പോൾ ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയ ഒരു മനുഷ്യൻ.
ഏക ആശ്വാസം അവധിക്കാലത്ത് മക്കളും കൊച്ചു മക്കളും തന്നെ തേടിവരുമെന്നുള്ളതായിരുന്നു. ഈ കഴിഞ്ഞ 70 പിറന്നാൾ ആഘോഷം കഴിഞ്ഞ് മക്കൾ തിരികെ പോയപ്പോൾ അയാൾ അവരുടെ അടുത്ത വരവിന് വേണ്ടി കാത്തിരുന്ന് തുടങ്ങി. എന്നാൽ വിധി അയാൾക്ക് സമ്മാനിച്ചതോ ഇപ്പോഴനുഭവിക്കുന്നതിന്റെ ഇരട്ടി കഴ്പ്പേറിയ അനുഭവം.. പോയിട്ട് വരാമേ പപ്പാ എന്ന് പറഞ്ഞ് പോയ മകൾ അമേരിക്കയുടെ ഒരു കേണിൽ തന്റെതല്ലാത്ത കാരണത്താൽ അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. അതും അവളുടെ ഉറ്റ സുഹൃത്തിന്റെ കൈകൊണ്ട്, അനിലയുടെ കൈകൊണ്ട് ആദ്യം മരിച്ചത് ആൻ ആയിരുന്നു.
തിരക്കു പിടിച്ച ജീവിതത്തിൽ എന്നും സൗഹൃതത്തിന് വില നൽകുന്ന ആൻ അവസാന മണിക്കൂറിലും അനിലയെ ചേർത്തു പിടിച്ചു എന്നുള്ളതാണ്. പ്രവാസ ലോകത്ത് ജോലി തേടി പോകുന്ന മലയാളികൾക്ക് മറ്റൊരു മലയാളിയെ കാണുക എന്നത് ഒരു വരം കിട്ടിയത് പോലെയാണ്. അവരുടെ ജീവിതത്തിന്റെ പകുതിയിലധികവും അത്തരത്തിൽ കണ്ടുമുട്ടിയവരെ ചേർത്ത് നിർത്തി അവർ ഒരു കുടുംബം പോലെ ജീവിക്കുകയാണ് സാധരണ ഉണ്ടാകുന്നത്. ആനും അഞ്ജനയും അനിലയും കൂട്ടുകാരായതും അങ്ങനെ തന്നെ. വിദേശത്ത് ജോലി തേടി പോയ മൂവരും സുഹൃത്തുക്കളാകുന്നു.. പിന്നീട് വിവാഹം മക്കൾ കുടുംബം എന്നിങ്ങനെ ഓരോ സ്റ്റേജിലെത്തിയപ്പോഴും ആ സൗഹൃദം അതേ പോലെ തുടർന്നു. നാട്ടിലെ ബന്ധുവുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് അനില ആനിനെ കാണാൻ എത്തിയത്.. മറുതലയിലിരുന്ന് ആ ബന്ധു ആനിന്റെ സന്തോഷം നിറഞ്ഞ ശബ്ദമാണ് കേട്ട് കൊണ്ടിരുന്നതും.
ആരോ ബെൽ റിങ്ങ് ചെയ്യുന്നതും ആൻ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു.. പെട്ടന്നാ ശബ്ദം.. അനിലയെ കണ്ട ആൻ സന്തോഷത്തോടെ പറയുന്നു വാട്ട് എ പ്ലസന്റ് സർപ്രൈസ്.. സുഹൃത്തിനെകണ്ട സന്തോഷമായിരുന്നു അവൾക്കെന്ന് ആ ബന്ധു പറയുന്നു.. പക്ഷേ വിധി നമ്മളാരും കരുതും പോലെ അല്ലല്ലോ.. പിന്നീട് നമ്മൾ കേട്ടത്.. ആൻ കൊല്ലപ്പെട്ടു എന്നുള്ളതാണ്.. അനിലയെന്ന ഉറ്റസുഹൃത്ത് അവളെ കുത്തികൊലപ്പെടുത്തിയിരിക്കുന്നു... ഇതോടെ വേദന തിന്നുകയാണ് ആ മനുഷ്യൻ. ആദ്യം ഭാര്യ ഇപ്പോൾ മകൾ.. എന്തായാലും ഈരാറ്റുപേട്ട: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതകള്‍ തുടരുകയാണ്. കൂട്ടുകാരികളെ കൊലപ്പെടുത്തിയത് അനിലയാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
ഇതിലേക്ക് നയിച്ച കാരണമെന്താണ് എന്നാണ് ഉയരുന്ന ചോദ്യം. 'ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകള്‍ അങ്ങനെ ചെയ്യില്ല...' അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ ദാരുണമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഈരാറ്റുപേട്ടയിലെ തഴച്ചവയല്‍ എന്ന കൊച്ചുഗ്രാമം ഇനിയും മുക്തമായിട്ടില്ല. തങ്ങളുടെ നാട്ടുകാരിയായ അനില രണ്ട് കൂട്ടുകാരികളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും കഴിയുന്നില്ല. അത്രയേറെ സല്‍പേരുള്ള കുടുംബത്തിലെ ശാന്തസ്വഭാവക്കാരിയായിരുന്നു അനില.
പെട്ടന്നുണ്ടായ ഒരു ദേഷ്യത്തിന്റെ പുറത്തായിരുന്നില്ല ആ ഇരട്ട കൊലപാതകം എന്നത് വ്യക്തമാണ്. കാരണം നിലവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ട ആനിന്റെ മൊബൈൽ ഫോൺ കാണാനില്ല. പ്രതി ആ വീട്ടിലേക്ക് എത്തുമ്പോൾ ബന്ധുവിനോട് മൊബൈലിൽ സംസാരിക്കുകയായിരുന്ന ആനിന്റെ ഫോൺ കാണാതായതിന് പിന്നിൽ പ്രിതയായ അനിലയുടെ മാസ്റ്റർ ബ്രെയ്ന് എന്നാണ് നിഗമനം. പ്രതി തെളിവ് നശിപ്പിക്കാനായാണ് ആ ഫോൺ മാറ്റിയതെന്ന് കരുതുന്നു. അനില ഭയക്കുന്നതെന്തോ ആ ഫോണിലുണ്ട്..
https://www.facebook.com/Malayalivartha


























