പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി

അപ്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയം ഒരു നാടിനെ ഒന്നടങ്കം വിഴുങ്ങി. കൂറ്റൻ പാറകോളോടുകൂടിയെത്തിയ ചെളി നിറഞ്ഞ വെള്ളം മുമ്പിലുള്ള കെട്ടിടങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തകർത്തിട്ടു. പക്ഷേ ഒരൊറ്റയാനെ പോലെ ഒരു വീട് മാത്രം തകർന്നില്ല്. നേപ്പാൾ ദുരന്തഭൂമിയിൽ തകർന്ന് വീഴാതെ പിടിച്ച് നിന്ന ആ വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്ത് കൊണ്ട് ആ വീടിന് മാത്രം ഒന്നും സംഭവിച്ചില്ല എന്നാണ് പലരും തിരയുന്നത്. ഒടുവിൽ ആ രഹസ്യമിതാ പുറത്ത് വന്നിരിക്കുകയാണ്. അവിടെയുണ്ടായിരുന്ന മറ്റ് കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ആ വീടിനെ തകർത്താതിരുന്നതെന്നാണ് വിവരം.
നേപ്പാളിലെ ഹിമാലയൻ താഴ്‌വരകളിലെ മിക്ക വീടുകളും കോൺക്രീറ്റ് ഫ്രെയിം ഇല്ലാതെ കല്ല് കൊത്തുപണികൾ (masonry) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ഡിസൈനുകൾക്ക് ലംബമായ (vertical) ഭാരം താങ്ങാൻ കഴിയുമെങ്കിലും പാർശ്വ മർദ്ദത്തിൽ (lateral pressure) തകർന്നു വീഴാൻ സാധ്യതയേറെയാണ്. ദുരന്തത്തെ അതിജീവിച്ച ആ പച്ച കെട്ടിടം കോൺക്രീറ്റ് ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്.
വെള്ളവും ചെളിയും ശക്തിയായി വീടിനുമേൽ തട്ടിയപ്പോൾ ഈ കോൺക്രീറ്റ് ഫ്രെയിം പാർശ്വശക്തിയെ (lateral force) ആഗിരണം ചെയ്ത് നിലത്തേക്ക് മാറ്റുകയാണ് ചെയ്തത്. വീട് വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും നേരിട്ടുള്ള പാതയിൽ (direct path) ആയിരുന്നില്ല എന്നതും ഇതിന്റെ അതിജീവനത്തിന് മറ്റൊരു കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha























