ഒന്നിലും തൃപ്തി വരാതെ നാട്ടുകാര്‍...എന്തിനുവേണ്ടി ആയിരുന്നു ഇത്രയും നാള്‍ മുഖം മറച്ചുവച്ചത് ജിഷയുടെ കൊലയാളിയെ കുറിച്ചുള്ള സംശയങ്ങള്‍ നീങ്ങുന്നില്ല

യഥാര്‍ത്ഥ പ്രതിയുമായി പുല ബന്ധമില്ലാത്ത രേഖാ ചിത്രങ്ങള്‍. കൊലക്കുപിന്നിലെ കാരണം... കുഴിക്കടവില്‍ അമീറിനെ അടിച്ച വീട്ടമ്മ ആര് പോലീസിന് ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങള്‍ നിരവധി. ജിഷാ കൊലക്കേസില്‍ രണ്ട് രേഖാ ചിത്രങ്ങളാണ് പ്രതിയുടേതായി പൊലീസ് തയ്യാറാക്കിയത്. അറസ്റ്റിലായ പ്രതി അമീറുള്‍ ഇസ്‌ലാമിനെ തെളിവെടുപ്പു പൂര്‍ത്തിയാക്കി മുഖംമറയ്ക്കാതെ കോടതിയില്‍ തിരികെ ഹാജരാക്കിയപ്പോള്‍ ഉയരുന്ന സംശയങ്ങളും രേഖാ ചിത്രവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ രേഖാചിത്രവുമായി പ്രതിക്ക് ഒരു സാമ്യവുമില്ല.
എന്നാല്‍ ആദ്യത്തേതുമായി ഏറെ സമാനതകളുണ്ട് താനും. അറസ്റ്റിലായ ശേഷം ആദ്യമാണ് അമീറിനെ മുഖം മറയ്ക്കാതെ പൊലീസ് പുറത്തിറക്കിയത്.
അമീറിനെ മുഖം മൂടിയില്ലാതെയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കാനായി ആലുവ പൊലീസ് ക്ലബില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ മുഖം മറയ്ക്കാതെയാണ് കൊണ്ടുവന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇത്. എന്തിനായിരുന്നു ഇത്രയും നാള്‍ മുഖം മറച്ചുവച്ചത് എന്നതിന് പൊലീസിന് ഉത്തരമില്ല. തിരിച്ചറിയില്‍ പരേഡിന്റെ പേരിലാണെന്നാണ് നല്‍കുന്ന സൂചന. ഇതിനൊപ്പം പെട്ടെന്ന് മുഖം കാട്ടിയതിന്റെ കാരണവും വ്യക്തമല്ല. ഇതോടെ രണ്ടാമത്തെ രേഖാ ചിത്രം ശരിയല്ലെന്ന വാദവും ശരിയാണെന്ന് വന്നു. ഇത് പ്രതിയെ പിടിച്ചെങ്കിലും പുതിയ സംഘത്തിന് തിരിച്ചടിയാണ്. നേരത്തെ ചെരുപ്പില്‍ നിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഈ ചെരുപ്പ് കണ്ടെത്തിയതും ആദ്യ അന്വേഷണ സംഘമായിരുന്നു. ഇക്കാര്യം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. രേഖാ ചിത്രത്തിന്റെ കാര്യത്തിലും ആദ്യ അന്വേഷണ സംഘമാണ് ശരിയാണമെന്ന് വന്നു.
എന്നാല്‍ ആദ്യ അന്വേഷണ സംഘത്തിന് പ്രതിയുമായി യാതൊരു ബന്ധവുമില്ല. ഏതായാലും രേഖാ ചിത്രത്തിന് പ്രതിയുമായി സാമ്യമില്ലാതെ പോയ സാഹചര്യം പൊലീസ് പരിശോധിക്കും. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലെ പുതിയ സംഘത്തിന് വലിയ തിരിച്ചടിയായി മാറുന്നത് ഈ രേഖാചിത്രം മാത്രമാണ്. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ നിന്നാണ് രേഖാ ചിത്രം തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ കേസില്‍ പ്രതിക്ക് രക്ഷപ്പെടാനും ഇത് പഴുതായേക്കും എന്നും വിലയിരുത്തലുണ്ട്. രേഖാ ചിത്രത്തിന് കാരണക്കാരായവര്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത പ്രതിയെ എങ്ങനെ തിരിച്ചറിഞ്ഞു എന്നതാണ് ഉയരുന്ന നിയമപരമായ സംശയം. നല്ല അഭിഭാഷകനുണ്ടെങ്കില്‍ ഈ ഒറ്റക്കാരണം കൊണ്ട് പ്രതിരക്ഷപ്പെടുമെന്നാണ് വാദം.
വീട്ടില്‍ നിന്നും കണ്ടെത്തിയ ഒരു വിരലടയാളത്തിന്റെ കാര്യവും ഇപ്പോള്‍ പോലീസ് മുണ്ടുന്നില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയില്ല. അമീറുമായി സംസാരിക്കാന്‍ അവസരം വേണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ പി.രാജന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. ജൂണ്‍ 16 നാണു പ്രതിയുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 21 മുതല്‍ 30 വരെ അമീറിനെ തെളിവെടുപ്പിനായി അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ നല്‍കി. ഇന്നലെ തിരികെ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നു മജിസ്‌ട്രേട്ട് വി.മഞ്ജു ചോദിച്ചെങ്കിലും 'ഒന്നും പറയാനില്ല' എന്നായിരുന്നു അമീറിന്റെ മറുപടി.
തുടര്‍ന്ന് ഈ മാസം 13 വരെ അമീറിനെ റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അസി.പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്.എം.നസീര്‍ ഹാജരായി. കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തൊണ്ടി സാധനങ്ങളില്‍ നിന്നു കത്തിയും ചെരിപ്പും തിരികെ വാങ്ങിയ പൊലീസ് ഇവ അമീറിനെ നേരിട്ടു കാണിച്ച് ഉറപ്പു വരുത്തി.
കൊലപാതകത്തിനു ശേഷം തമിഴ്‌നാട് കാഞ്ചീപുരത്തു പ്രതി താമസിച്ച സ്ഥലത്താണ് അവസാനം തെളിവെടുപ്പു നടത്തിയത്. ഇന്നലെ രാവിലെ ആലുവ പൊലീസ് ക്ലബില്‍ അന്വേഷണ സംഘം പ്രതിയുമായി തിരിച്ചെത്തി. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ടു കോടതി മുന്‍പാകെ പ്രതി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ആദ്യ തവണ റിമാന്‍ഡ് ചെയ്തപ്പോള്‍ സ്വദേശമായ അസമിലേക്കു പോകണമെന്നാണ് ഇയാള്‍ മജിസ്‌ട്രേട്ടിനോടു ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























