Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗ്യാസ് സിലിണ്ടര്‍ കഴിഞ്ഞാല്‍ ഏറ്റവും അപകടകാരി ഫ്രിഡ്ജ്: കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചത് ഉറക്കത്തിനിടയില്‍ : റഫ്രിജറേറ്ററിലെ വാതകം വിഷപ്പുകയായി ഉയര്‍ന്ന് എയര്‍ ഹോളിലൂടെ കിടപ്പുമുറിയിലെത്തി

21 JULY 2016 05:39 PM IST
മലയാളി വാര്‍ത്ത

വീട്ടുപകരങ്ങള്‍ പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധവയ്ക്കണമെന്നോര്‍മ്മിപ്പിക്കുന്ന സംഭവമാണ് മരുതൂരെ കുടുംബത്തിന് സംഭവിച്ചത്. അവിശ്വസനീയ ദുരന്തത്തില്‍ ഞെട്ടി മരുതൂര്‍ ഗ്രാമം. സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തില്‍ ദുരന്തകഥാനായകനായത് ഫ്രിഡ്ജ്. ഫ്രിഡ്ജിന് തീപിടിച്ചുണ്ടായ ദുരന്തമാണ് മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്തത്. ദമ്പതികളും ഇവരുടെ 5 വയസ്സ് പ്രായം തോന്നിക്കുന്ന മകളുമാണ് മരിച്ചത്.

ഷോട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജിന് തീ പിടിക്കുകയും തുടര്‍ന്ന് അതില്‍ നിന്നുമുള്ള വിഷം ശ്വസിച്ചതുമാണ് മരണത്തിന് കാരണമെന്നാണ് മണ്ണന്തല പൊലീസ് പറയുന്നത്. ഈ നടുക്കുന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് മരുതൂര്‍ എന്ന ഗ്രാമം.
അമരവിള സ്വദേശിയായ അനില്‍രാജ് (33) ഭാര്യ അരുണ (27) മകള്‍ അനീഷ എന്നിവരാണ് മരിച്ചത്. അനിലും ഭാര്യയും തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനീയറിങ്ങ് കോളേജിലെ ജീവനക്കാരാണ്. ലാബ് സെക്ഷനിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.അനില്‍ രാജ് മെക്കാനിക്കല്‍ സെക്ഷനിലും അരുണ ഇലക്ട്രോണിക് സെക്ഷനിലുമാണ് ജോലി ചെയ്യുന്നത്.മകള്‍ അനീഷ നാലാഞ്ചിറ സെന്റ് ഗുറേറ്റീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ ഇവിടെ മരുതൂര്‍ പാലത്തിനടുത്തുള്ള കൃഷ്ണാ ബേക്കറിക്ക് പിന്നിലുള്ള വീട്ടിലാണ് താമസം. ഹൗസ് ഓണര്‍ പൊന്നപ്പന്‍ കുടുംബസമേതം താമസിക്കുന്നതും ഇതേ വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ തന്നെയാണ്. എല്ലാ ദിവസവും ജോലിക്ക് പോകേണ്ടതിനാല്‍ രാവിലെ തന്നെ ഉറക്കമെണീക്കുന്ന കുടുംബത്തെ പക്ഷേ ഇന്ന് പുറത്ത് കാണാതായപ്പോള്‍ വീട്ടുടമ പൊന്നപ്പന് സംശയം തോന്നിയെങ്കിലും ചിലപ്പോള്‍ ജോലിക്ക് പോകുന്നില്ലാത്തത് കാരണമാകും എന്ന് കരുതി അല്ലെങ്കില്‍ അതിരാവിലെ തന്നെ പോയിറ്റുണ്ടാകുമെന്നും കരുതി.
എന്നാല്‍ പിന്നീട് ബേക്കറിയുടെ മുന്‍വശത്തായി അനിലിന്റെ ബൈക്ക് കണ്ടതോടെ എന്തോ ഒരു പന്തികേട് തോന്നിയ പൊന്നപ്പന്‍ ഇത് അടുത്തുള്ള സുഹൃത്തിനോട് പറയുകയും വീട് തള്ളി തുറക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ സുഹൃത്ത് അത് തടയുകയായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ എന്ന തോന്നലിനാല്‍ ുടനെ തന്നെ അടുത്തുള്ള മണ്ണന്തല പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മണ്ണന്തല പൊലീസ് സംഘം വീട് തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കെട്ടി നിന്ന പുക കാരണം പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പരിശോധനയിലാണ് ഫ്രിഡ്ജിന് തീ പിടിച്ച് പൂര്‍ണമായി നശിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയത്.
രാത്രി ഇവര്‍ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടം നടന്നത് എന്നാണ് പൊലീസ് ഭാഷ്യം. ഹാളിലാണ് ഫ്രിഡ്ജ് വച്ചിരുന്നത്. ഫ്രിഡ്ജിന് നേരെ എതിരെയായിട്ടായിരുന്നു കുടുംബം കിടന്ന മുറി മുറിയുടെ വാതിലും ജനലും അടയ്ച്ചിരുന്നതിനാല്‍ തന്നെ എയര്‍ ഹോള്‍ വഴി അകത്തേക്ക് വിഷവാദകം കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത് ശ്വസിച്ച കുടുംബം മരണപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വീടിനുള്ളില്‍ ഫ്രിഡ്ജ് കത്തിക്കരിഞ്ഞതിന്റെ ഗന്ധം അസഹനീയമായി തുടരുകയാണ്. സാംസങ്ങ് കമ്പനിയുടെ ഫ്രിഡ്ജാണ് കത്തിക്കരിഞ്ഞത്. ഒരു വര്‍ഷത്തിലധികമായി അനിലും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.ഫ്രിഡ്ജിന് തീ പിടിച്ച് വിഷവാദകം ശ്വസിച്ച് അസാധാരണമായി ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് സമീപവാസികള്‍. സംഭവം അറിഞ്ഞവരുടെ വലിയ പ്രവാഹമാണ് സംഭവ സ്ഥലത്തേക്ക്. മരണ വാര്‍ത്ത പുറത്ത് വന്ന ആദ്യം ആത്മഹത്യയാണെന്ന രീതിയിലാണ് പ്രചരിച്ചതെങ്കിലും പിന്നീട് പൊലീസും ഫോറന്‍സിക് വിദഗ്തര്‍ സ്ഥലതെത്തിയതോടെ സംഭവം അപകടത്തെതുടര്‍ന്നാണെന്ന് സ്ഥിരീരിക്കുകയായിരുന്നു.
അടുത്തിടെ പലയിടത്തും ഇത്തരം ഉപകരണങ്ങള്‍ കത്തിയുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് നിരവധി കുടുംബങ്ങളാണ് വഴിയാധാരമായിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയതിനാല്‍ പലതും ശ്രദ്ധിക്കാതെ പോകുന്നെന്നുമാത്രം. കാലാവസ്ഥാ വ്യതിയാനത്തിന് പോലും ഇടയാക്കുന്ന വിഷവാതകമാകുന്ന സി എഫ് സി (ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍) ഏറ്റവും കൂടുതല്‍ പുറത്ത് വിടുന്നത് ഫ്രിഡ്ജുകളാണ് കൂടാതെ കുട്ടികള്‍ക്ക് ഹാനീകരമാകുന്ന വാതകങ്ങളും ഇവ പുറത്തുവിടുന്നുണ്ട്. ഇവയുടെ കംപ്രസറിലെ ഗ്യാസ് മിനി ഗ്യാസ് സിലിണ്ടറിന് തുല്യമാണ്. അധികം കാലപ്പഴക്കം വന്നവ ഉടന്‍ തന്നെ മാറ്റുക. കേടായവ ശരിയാക്കി എടുക്കാതിരിക്കുക. 3 നില കെട്ടിടത്തെ തകര്‍ക്കാന്‍ കഴിവുള്ള ഗ്യാസ് സിലിണ്ടര്‍ വീടിന് പുറത്ത് സൂക്ഷിക്കണമെന്നാണ് കമ്പനി നിഷ്‌കര്‍ഷിക്കുന്നത്. എന്നിട്ടവ അടുക്കള ഭിത്തിയില്‍ ഹോളിട്ട് ഗ്യാസ് സിലിണ്ടറും അടുപ്പുമായി ബന്ധിപ്പിക്കണമെത്രെ. കൂടാതെ രാത്രിയില്‍ നിര്‍ബന്ധമായും കണക്ക്ഷന്‍ വിഛ്‌ഛേദിക്കണമെന്നും.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends