Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്രതിഷേധം തലസ്ഥാനത്തേക്കും, ജില്ലാ കോടതിയിലെ മീഡിയ സെന്റര്‍ തല്ലിത്തകര്‍ത്തു; 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെ'ന്ന് പോസ്റ്ററും

21 JULY 2016 07:27 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയില്‍ അഭിഭാഷകനും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രണ്ട് കൂട്ടരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പല ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുപ്പോള്‍ അഭിഭാഷകരുടെ നേതൃത്വത്തിലും സമാനമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഉണ്ടായി.
തലസ്ഥാന നഗരത്തിലും അഭിഭാഷകര്‍ ഹൈക്കോടതി സംഭവത്തിന്റെ പേരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് കടുത്ത അമര്‍ഷത്തിലാണ്. ഇതിന്റെ ഭാഗമായി കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ കോടതിയിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ മീഡിയാ സെന്റര്‍ അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. ഇതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരെ കളിയാക്കി പോസ്റ്ററൊട്ടിച്ചു അഭിഭാഷകര്‍. മീഡിയാ സെന്ററിന്റെ വാതിലില്‍ 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല' എന്ന് എഴുതിവച്ചാണ് അഭിഭാഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. അഭിഭാഷകരുടെ അക്രമത്തില്‍ നിരവധി
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന സ്ഥലമാണ് ഇവിടം. ഈ സ്ഥലമാണ് ഒരു വിഭാഗം അഭിഭാഷകര്‍ കോടതിയിലെ തല്ലിത്തകര്‍ത്തത്. ഇന്ന് കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല' എന്ന് പോസ്റ്റര്‍ പത്രക്കാരുടെ വാഹനങ്ങളില്‍ ഒട്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ജഡ്ജിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം മീഡിയാ സെന്റര്‍ അടിച്ചു തകര്‍ത്തത്. തകര്‍ന്ന മീഡിയാ സെന്ററിന്റെ ചിത്രങ്ങള്‍ എടുക്കാനും അഭിഭാഷകര്‍ സമ്മതിച്ചില്ലെന്നാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്.
നേരത്തെ ഈ സ്ഥലത്തും അഭിഭാഷകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണാണാ മാദ്ധ്യമങ്ങള്‍. ആ അര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തകരെ കളിയാക്കി കൊണ്ടാണ് അഭിഭാഷകര്‍ പോസ്റ്റര്‍ ഒട്ടിച്ചത്. ഇന്ന് ഉച്ചയോടൊയാണ് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷമാണ് ഒരു കൂട്ടം അഭിഭാഷകര്‍ മീഡിയാ റൂം തല്ലിത്തകര്‍ത്തത്. ഹൈക്കോടതി സംഭവത്തിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അക്രമവും തല്ലിത്തകര്‍ക്കലും. എന്നാല്‍, സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. സംയമനം പാലിക്കാനാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ തീരുമാനം.
ഇന്നലെ ഹൈക്കോടതിയില്‍ ഉണ്ടായ അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ പ്രശ്‌ന പരിഹാരത്തിനായി മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു അക്രമം തിരുവനന്തപുരം കോടതിയില്‍ അരങ്ങേറിയത്.
പത്രക്കാര്‍ക്കെന്താ കോടതിയില്‍ കാര്യം എന്നു ചോദിക്കുന്ന അഭിഭാഷകര്‍ പറയുന്നതിലും കാര്യങ്ങള്‍ ഇല്ലാതില്ല. എങ്കില്‍ ഭാവിയില്‍ പത്രങ്ങള്‍ കോടതി നടപടികള്‍ വാര്‍ത്തയാക്കാതിരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അത് സാധ്യവുമല്ല. ഫലത്തില്‍ അനുരഞ്ജനവും സമവായവുമാണ് നല്ലത്. എന്നാല്‍ ചെറിയ ഒരു കേസില്‍ കോടതി വിധി വരുമ്പോള്‍പോലും അതറിയിച്ച് കയ്യടിനേടാന്‍ ചാനലുകള്‍ക്ക് മുമ്പില്‍ ഇവര്‍ മത്സരിക്കാറുണ്ട്. എല്ലാവര്‍ക്കും പേരും മുഖവും പത്രത്തിലും ചാനലിലും വരണം എന്നാല്‍ ഒരു വ്യക്തി തെറ്റുചെയ്യുമ്പോള്‍ അത് വാര്‍ത്തയാക്കിയാല്‍ എല്ലാവരും എതിരായിതിരിയുന്നത് ന്യായീകരിക്കാനാകില്ല. പത്രക്കാര്‍ തെറ്റുചെയ്താല്‍ അതും റിപ്പോര്‍ട്ട് ചെയ്യണം. പ്രസ് ക്ലബിലെ ബാര്‍ വിഷയം ശക്തമായി ജനങ്ങളുടെ മുന്നിലെത്തിച്ചത് ഇവിടുത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു. തെറ്റ് ആരുചെയ്താലും തെറ്റുതന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends