Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റെയില്‍വേ യാത്ര അപകടകരമോ; നിരന്തരമുണ്ടാകുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയോ: ഇന്റലിജന്‍സ് അന്വഷണത്തിന്

20 SEPTEMBER 2016 03:05 PM IST
മലയാളി വാര്‍ത്ത

ട്രെയിനുകളില്‍ കയറാന്‍ വീണ്ടും കേരളീയര്‍ ഭയക്കുന്നു. സംസ്ഥാനത്ത് നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയാണെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കൊല്ലത്താണ് ചരക്കു തീവണ്ടി പാളം തെറ്റിയത്. ചരക്കു തീവണ്ടിക്ക് പകരം അതേസമയം അതുവഴി വന്നത് യാത്രക്കായുള്ള തീവണ്ടിയായിരുന്നെങ്കില്‍ വന്‍ വിപത്തിന് കാരണമായേനെ.
അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ തീവണ്ടി ഗതാഗതം താറുമാറായിരുന്നു. ഇതിനിടെയാണ് കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്,. കരുനാഗപ്പള്ളിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇന്റലിജന്‍സ് വൃത്തങ്ങളുടെ മേല്‍നോട്ടത്തില്‍ പെട്ട സ്ഥലങ്ങളാണ്.
തൊണ്ണൂറുകളുടെ ആദ്യം മലപ്പുറം ജില്ലയിലെ റയില്‍ പാളത്തിനടിയില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് കേരളം ഭീകരരുടെ താവളമാണെന്ന സംശയം ആദ്യം ഉണ്ടായത്. ഭീകരര്‍ക്ക് കേരളം ഇപ്പോഴും സുരക്ഷിത താവളം തന്നെയാണ്. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ കാണാതെ പോകുന്നതും പതിവായിട്ടുണ്ട്.
ചുരുക്കത്തില്‍ തീവണ്ടിയാത്ര തീര്‍ത്തും സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു. രാത്രിയോടുന്ന തീവണ്ടികളിലും റയില്‍ പാളങ്ങളിലും എന്തെല്ലാമാണ് സംഭവിക്കുന്നതെന്നത് അജ്ഞാതമാണ്. മുമ്പും റെയില്‍പാളങ്ങളില്‍ കല്ലും ഇരുമ്പ് പെപ്പും വെച്ച് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന റെയില്‍വേക്കിപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയാണ്. എന്നാല്‍ സമഗ്രമായ അന്വഷണത്തിന് റെയിയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് റെയില്‍വേ.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു ചരക്കുമായി പോയ ഗുഡ്‌സ് ട്രെയിന്‍ കരുനാഗപ്പള്ളിക്കു സമീപം പാളം തെറ്റുകയായിരുന്നു. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നലെ രാത്രി 11.50ന് കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലുള്ള മാരാരിത്തോട്ടത്താണ് അപകടം. 
കോട്ടയം ഗുഡ്‌സ് യാര്‍ഡിലേക്കുള്ള സാധനങ്ങളുമായി പോയ ഗുഡ്‌സ് ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടം ഉണ്ടായത് ഗൗരവമായി റെയില്‍വേ കണക്കിലെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളാണ്. ജനവാസം കുറവായ സ്ഥലങ്ങളില്‍ അടുത്തിടെ അപകടം ഉണ്ടായതും വിശദമായി അന്വേഷിക്കുന്നുണ്ട്.
ഇതില്‍ ആറു ബോഗികള്‍ റെയില്‍വേ ലൈന് സമീപമുള്ള പുരയിടത്തിലേക്ക് തലകീഴായി മറിഞ്ഞു. കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ലൈനുകള്‍ മാറ്റി സ്ഥാപിച്ചിടത്താണ് അപകടം ഉണ്ടായത്. 58 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ ട്രെയിന്‍ മാരാരിത്തോട്ടത്തെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എന്‍ജിനില്‍നിന്ന് അഞ്ചാമത്തെ ബോഗി മുതലാണ് പാളം തെറ്റിയത്. ഇതില്‍ ആറു ബോഗികള്‍ പാളത്തില്‍നിന്നു പത്തടി താഴ്ചയിലേക്കു മറിഞ്ഞു. മറിഞ്ഞ ബോഗികളുമായി ട്രെയിന്‍ മുന്നോട്ടു നീങ്ങിയതോടെ സമീപത്തെ തെങ്ങുകളും റെയില്‍വേയുടെ ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇതോടെ കൊല്ലംകായംകുളം റെയില്‍വേ ലൈനിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. 
പെരിനാട്ടില്‍നിന്നു റെയില്‍വേ ലൈനിലേക്കുള്ള വൈദ്യുതി പ്രസരണം റെയിവേ ഇലക്ട്രിക്കല്‍ വിഭാഗം വിച്‌ഛേദിച്ചിട്ടുണ്ട്. അരക്കിലോമീറ്റര്‍ ഭാഗത്തെ റെയില്‍പാളം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ബോഗികള്‍ ഉയര്‍ത്താന്‍ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും റെയില്‍വേ റെസ്‌ക്യൂ ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉള്‍പ്രദേശത്ത് അപകടം നടന്നതിനാല്‍ റെയില്‍വേ അധികൃതര്‍ മാത്രമാണ് സംഭവം അറിഞ്ഞിട്ടുള്ളത്. രക്ഷപ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. എന്‍ജിന്‍ മറിയാത്തതിനാല്‍ രക്ഷപ്പെട്ട രണ്ടു ലോക്കോ പൈലറ്റുമാരാണ് വിവരം പുറത്ത് അറിയിച്ചത്. റെയില്‍വേ പോലീസും റെയില്‍ ഇന്‍സ്‌പെക്ടര്‍മാരും എന്‍ജിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു രാവിലെയും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 
ട്രെയിന്‍ മറിഞ്ഞതോടെ തിരുവനന്തപുരംഎറണാകുളം റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. 
അപകടത്തെ തുടര്‍ന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം പിടിച്ചിട്ടിരിക്കുകയാണ്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. 9.45 ന് തിരുവനന്തപുരത്ത് എത്തേണ്ട ഇന്‍ര്‍സിറ്റി ഇപ്പോഴും ഓച്ചിറയിലാണ്. 9.55 ന് എത്തേണ്ട വഞ്ചിനാട് കായംകുളത്ത് നിര്‍ത്തിയിട്ടിരിക്കുന്നു.12.50 നുള്ള ഐലന്റ് എക്‌സ്പ്രസ് നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ടിട്ടില്ല. 2.15 നുള്ള നിസാമുദീന്‍ സുവര്‍ണ്ണ ജയന്തി മധുരവഴി തിരിച്ചുവിട്ടു. പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രിയോടെ എങ്കിലും ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സംസ്ഥാനത്തെ എയര്‍പോട്ടുകളിലൊക്കെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ തീവണ്ടി പാളം തെറ്റിയത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
എറണാകുളം തിരുവനന്തപുരം റൂട്ടില്‍ 200 ഓളം സ്ഥലങ്ങളില്‍ റെയില്‍ പാളം സുരക്ഷിതമല്ലെന്ന് റെയില്‍വേ കണ്ടെത്തിയിരുന്നു. എന്നാല്‍ പാളം വിണ്ടു കീറുന്ന തരത്തിലുള്ള അപകടം ഒരു സ്ഥലത്തും കണ്ടിരുന്നില്ല. അപ്പോള്‍ അട്ടിമറി സാധ്യത തള്ളികളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends