Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

അന്തിക്കൂട്ടിനു കവിതയെത്തിയാല്‍, നിങ്ങളുടെ വിലപ്പെട്ടതെല്ലാം അവളെടുക്കും

24 SEPTEMBER 2016 01:21 PM IST
മലയാളി വാര്‍ത്ത

2013ലാണ് ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ച ശേഷം പണവും കാറും തട്ടിയെടുത്ത സംഭവത്തില്‍ ആലപ്പുഴ പഴവീട് സ്വദേശി കവിതയെയും (35), സഹായി കണ്ണൂര്‍ നുച്ചാട് മണിപ്പാറ സ്വദേശി അനീഷിനെയും പ്രതി ചേര്‍ത്ത് തങ്കച്ചന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കി വര്‍ഷം മൂന്ന് പിന്നിട്ടെങ്കിലും പണവും വാഹനവും തട്ടിയെടുത്ത കവിതയെയും സഹായിയേയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പഴയ കുറ്റവാളികളെ കണ്ടെത്തി പിടികൂടുന്നതിനായി എസ്.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വര്‍ഷങ്ങളോളം മുങ്ങി നടന്ന പ്രതികളെ കുടുക്കിയത്. നോര്‍ത്ത് സി.ഐ ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവിതയും അനീഷും ഇപ്പോള്‍റിമാന്റിലാണ്.

എറണാകുളം കലൂര്‍ ഐ.എം.എ ഹാളിലാണ് തങ്കച്ചനും കവിതയും ഒന്നിച്ച് മുറിയെടുത്തത്. തങ്കച്ചന്‍ ഉണരുന്നതിന് മുമ്പ് ഫോണും കാറിന്റെ താക്കോലും കവിത സ്വന്തമാക്കിയിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന തങ്കച്ചന്‍ ആദ്യം തിരഞ്ഞത് കവിതയെ യായിരുന്നു. മുറിയില്‍ ഒന്നിച്ചുണ്ടായിരുന്ന കവിതയെ കാണാതായതോടെ തങ്കച്ചന്‍ പരിഭ്രാന്തിയിലായി. എവിടെ പോയെന്നറിയാന്‍ അയാള്‍ എല്ലായിടത്തും അന്വേഷിച്ചു. ഒടുവില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് തന്റെ ഫോണിനോടൊപ്പം വിലപിടിപ്പുള്ള കാറും നഷ്ടമായെന്ന് തങ്കച്ചന്‍ തിരിച്ചറിയുന്നത്. പിന്നീടാണ് തനിക്കൊപ്പമുണ്ടായിരുന്ന കവിത തന്നെയാണ് ഇതെല്ലാം തട്ടിയെടുത്ത് കടന്നു കളഞ്ഞതെന്ന് അയാള്‍ക്ക് ബോധ്യമായത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.

തന്റെ യാത്രകള്‍ക്ക് കൂട്ടുവരുന്ന ഡ്രൈവറോട് കവിത ഐ.എം.എ ഹാളില്‍ എത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അസൗകര്യം മൂലം അയാള്‍ അനീഷിനെ പറഞ്ഞു വിടുകയായിരുന്നു. ഇതിനിടയില്‍ കവിത അനീഷിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. കവിത വിളിച്ചുവരുത്തിയതനുസരിച്ച് എത്തിയ അനീഷ് കാറും അതിലുണ്ടായിരുന്ന 80,000 രൂപയുമായി കവിതയ്‌ക്കൊപ്പം മുങ്ങി. പിന്നീട് പ്രതികള്‍ കാര്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിച്ചു. രണ്ട് ദിവസത്തിനുശേഷം നോര്‍ത്ത് എസ്. ഐയ്ക്ക് തപാലില്‍ കാറിന്റെ താക്കോല്‍ അയച്ചുകൊടുത്തു.

വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന കവിതയെയും അനീഷിനെയും കുടുക്കിയത് ഫോണ്‍കാള്‍ രേഖകളായിരുന്നു. തങ്കച്ചനില്‍ നിന്ന് തട്ടിയെടുത്ത ഫോണ്‍ തമിഴ്‌നാട് സ്വദേശിക്ക് ഇവര്‍ മറിച്ചു വിറ്റിരുന്നു. ഫോണിന്റെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് പൊലീസ് ഇത് കണ്ടെടുത്തു. തങ്കച്ചന്റെ ഫോണില്‍ നിന്ന് ലഭിച്ച കവിതയുടെ ഫോണ്‍ നമ്പറാണ് കവിത എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് സഹായകരമായത്. അതേസമയം, ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ അനീഷിലേക്ക് എത്തിച്ചത്.

കോലഞ്ചേരി സ്വദേശി കരാറുകാരനായ തങ്കച്ചന്റെ കാറില്‍ നിന്ന് തട്ടിയെടുത്ത തുക കവിതയും സഹായിയും ആര്‍ഭാട ജീവതത്തിനായി ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു. വിവിധ ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതിനും ഇതില്‍ നിന്ന് പണം ചെലവാക്കിയിട്ടുണ്ട്. അതേസമയം, കാറില്‍ നിന്ന് 30,000 മാത്രമേ കിട്ടിയുള്ളു എന്നാണ് ഇരുവരും ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇത് അനീഷിന് നല്‍കിയെന്നാണ് കവിത പറയുന്നത്. എന്നാല്‍, ഇതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (22 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (39 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (46 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends