Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

14 DECEMBER 2025 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

യിലേക്ക് ജോലി അന്വേഷിച്ച് എത്തുന്ന ഏതൊരു മലയാളി പ്രവാസിയുടെയും കൈയിലെ ഏറ്റവും വലിയ ആയുധം എന്നത് ബിരുദ സർട്ടിഫിക്കറ്റ് ആണ് എന്നാൽ ഇനി നല്ലയൊരു ജോലി കണ്ടെത്താൻ ഈ സെർട്ടിഫികറ്റുകൾ മതിയാകില്ല. നേരത്തെ ഒരു ജോലി നേടാനായി ബിരുദ സർട്ടിഫിക്കറ്റും എക്സ്പെരിയൻസുമായിരുന്നു അത്യാവശ്യമായി വേണ്ടിയിരുന്നത് എന്നാൽ ഇന്ന് ഏറ്റവും അത്യാവശ്യം കഴിവാണ്.

ഇന്ത്യൻ പ്രവാസികൾക്ക് ഇത് കനത്ത തിരിച്ചടി. യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിലെ ഉന്നത വിദ്യാഭ്യാസം ശാസ്ത്ര ഗവേഷണ മന്ത്രാലയം സുപ്രധാന മുന്നറിയിപ്പുമായി രംഗത്ത്. 'മിഡോഷ്യൻ സർവകലാശാല' നൽകുന്ന ഒരു അക്കാദമിക് യോഗ്യതകളും ഇനി രാജ്യത്ത് അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് യുഎഇയിൽ ജോലി ചെയ്യാനോ പുതിയ ജോലി തേടാനോ ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് തന്നെ ബാധിക്കും.

യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്.

അതിനാൽ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിക്കുകയായിരുന്നു. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകുന്നത്.

കൂടാതെ ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ യുഎഇയിലെ തൊഴിൽ അല്ലെങ്കിൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഒരു കാരണവശാലും സ്വീകരിക്കില്ല. അതിനാൽ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യുഎഇയിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് അർത്ഥമാക്കുന്നത്.

അതേസമയം വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഇത് ഭാവിയിൽ ബാധിച്ചേക്കാമെന്നും വ്യക്തമാക്കുന്നു. യുഎഇയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും നിലവിൽ ജോലി ചെയ്യുന്ന പ്രവാസികളും ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ് തന്നെ ആ സ്ഥാപനത്തിന് യുഎഇയുടെ മന്ത്രാലയത്തിന്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. യുഎഇയിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ ബിരുദങ്ങൾ പോലെ തന്നെ വിദേശ ബിരുദങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.

എന്നാൽ അവ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് നിർബന്ധമായും ഉറപ്പാക്കണം. ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരവും നൽകിയിട്ടുണ്ട്. പ്രവാസികൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കേണ്ടത് അത്യാവശ്യമാണ് എന്നും അറിയിച്ചു.

ഫുജൈറ ഫ്രീ സോൺ അതോറിറ്റിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സർവകലാശാലയുടെ പ്രവർത്തന സംവിധാനങ്ങളിലും അക്കാദമിക് പ്രോഗ്രാം ഡെലിവറി നിയന്ത്രണങ്ങളിലും വീഴ്ചകൾ കണ്ടെത്തിയത്.

മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ മിഡോഷ്യൻ സർവകലാശാലയുടെ ഫുജൈറ ഓഫീസ് രജിസ്ട്രേഷൻ സേവനങ്ങൾ നൽകുകയും പ്രോഗ്രാമുകൾ നടത്തുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

വ്യക്തമായ ഗുണനിലവാര ഉറപ്പ് സംവിധാനമില്ലാതെ സർവകലാശാല ഓൺലൈൻ അക്കാദമിക് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്തിരുന്നു. അധികാരികൾക്ക് സമർപ്പിച്ച വിദ്യാർത്ഥികളുടെയും പ്രോഗ്രാം ഡാറ്റയുടെയും സൈറ്റിൽ യഥാർത്ഥത്തിൽ നിരീക്ഷിച്ചവയുടെയും ഇടയിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതും അംഗീകാരം പിൻവലിക്കാൻ കാരണമായി.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, സ്ഥാപനം ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ സമഗ്രമായ പരിശോധനയും സാങ്കേതിക വിലയിരുത്തലും മന്ത്രാലയം നടത്തിയിരുന്നു. മൂല്യനിർണ്ണയ ഫലങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം സർവകലാശാലയുടെ അംഗീകാരം പിൻവലിച്ചത്. ഇതോടെ, MoHESR-ന്റെ ഔദ്യോഗിക അംഗീകാര പട്ടികയിൽ സ്ഥാപനത്തിന്റെ പദവി അംഗീകാരമില്ലാത്തത് (Not Accredited) എന്നാക്കി മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (2 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (6 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (6 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (6 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (6 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (6 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (6 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (6 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (8 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (8 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (8 hours ago)

Malayali Vartha Recommends