Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

14 DECEMBER 2025 06:36 PM IST
മലയാളി വാര്‍ത്ത

യിലേക്ക് ജോലി അന്വേഷിച്ച് എത്തുന്ന ഏതൊരു മലയാളി പ്രവാസിയുടെയും കൈയിലെ ഏറ്റവും വലിയ ആയുധം എന്നത് ബിരുദ സർട്ടിഫിക്കറ്റ് ആണ് എന്നാൽ ഇനി നല്ലയൊരു ജോലി കണ്ടെത്താൻ ഈ സെർട്ടിഫികറ്റുകൾ മതിയാകില്ല. നേരത്തെ ഒരു ജോലി നേടാനായി ബിരുദ സർട്ടിഫിക്കറ്റും എക്സ്പെരിയൻസുമായിരുന്നു അത്യാവശ്യമായി വേണ്ടിയിരുന്നത് എന്നാൽ ഇന്ന് ഏറ്റവും അത്യാവശ്യം കഴിവാണ്.

ഇന്ത്യൻ പ്രവാസികൾക്ക് ഇത് കനത്ത തിരിച്ചടി. യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിലെ ഉന്നത വിദ്യാഭ്യാസം ശാസ്ത്ര ഗവേഷണ മന്ത്രാലയം സുപ്രധാന മുന്നറിയിപ്പുമായി രംഗത്ത്. 'മിഡോഷ്യൻ സർവകലാശാല' നൽകുന്ന ഒരു അക്കാദമിക് യോഗ്യതകളും ഇനി രാജ്യത്ത് അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് യുഎഇയിൽ ജോലി ചെയ്യാനോ പുതിയ ജോലി തേടാനോ ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് തന്നെ ബാധിക്കും.

യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഫുജൈറ ഫ്രീ സോണിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം രാജ്യത്തിൻ്റെ അക്രഡിറ്റേഷൻ ആവശ്യകതകൾ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങൾ നൽകിയിരുന്നത്.

അതിനാൽ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം പിൻവലിക്കുകയായിരുന്നു. മിഡോഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകുന്നത്.

കൂടാതെ ഈ സ്ഥാപനം നൽകുന്ന യോഗ്യതകൾ യുഎഇയിലെ തൊഴിൽ അല്ലെങ്കിൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഒരു കാരണവശാലും സ്വീകരിക്കില്ല. അതിനാൽ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യുഎഇയിൽ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയിൽ പ്രൊഫഷണൽ ലൈസൻസ് നേടാനോ ഇനി സാധിക്കില്ല എന്നാണ് അർത്ഥമാക്കുന്നത്.

അതേസമയം വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്ന ചില റെസിഡൻസി വിസകളെയും ഇത് ഭാവിയിൽ ബാധിച്ചേക്കാമെന്നും വ്യക്തമാക്കുന്നു. യുഎഇയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും നിലവിൽ ജോലി ചെയ്യുന്ന പ്രവാസികളും ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

ഏതെങ്കിലും വിദേശ സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ് തന്നെ ആ സ്ഥാപനത്തിന് യുഎഇയുടെ മന്ത്രാലയത്തിന്റെ ലൈസൻസും അക്രഡിറ്റേഷനും ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. യുഎഇയിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ ബിരുദങ്ങൾ പോലെ തന്നെ വിദേശ ബിരുദങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.

എന്നാൽ അവ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് നിർബന്ധമായും ഉറപ്പാക്കണം. ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് വ്യക്തിഗത കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ മന്ത്രാലയം അവസരവും നൽകിയിട്ടുണ്ട്. പ്രവാസികൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അക്കാദമിക് പാതകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കേണ്ടത് അത്യാവശ്യമാണ് എന്നും അറിയിച്ചു.

ഫുജൈറ ഫ്രീ സോൺ അതോറിറ്റിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സർവകലാശാലയുടെ പ്രവർത്തന സംവിധാനങ്ങളിലും അക്കാദമിക് പ്രോഗ്രാം ഡെലിവറി നിയന്ത്രണങ്ങളിലും വീഴ്ചകൾ കണ്ടെത്തിയത്.

മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ മിഡോഷ്യൻ സർവകലാശാലയുടെ ഫുജൈറ ഓഫീസ് രജിസ്ട്രേഷൻ സേവനങ്ങൾ നൽകുകയും പ്രോഗ്രാമുകൾ നടത്തുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

വ്യക്തമായ ഗുണനിലവാര ഉറപ്പ് സംവിധാനമില്ലാതെ സർവകലാശാല ഓൺലൈൻ അക്കാദമിക് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്തിരുന്നു. അധികാരികൾക്ക് സമർപ്പിച്ച വിദ്യാർത്ഥികളുടെയും പ്രോഗ്രാം ഡാറ്റയുടെയും സൈറ്റിൽ യഥാർത്ഥത്തിൽ നിരീക്ഷിച്ചവയുടെയും ഇടയിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതും അംഗീകാരം പിൻവലിക്കാൻ കാരണമായി.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, സ്ഥാപനം ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ സമഗ്രമായ പരിശോധനയും സാങ്കേതിക വിലയിരുത്തലും മന്ത്രാലയം നടത്തിയിരുന്നു. മൂല്യനിർണ്ണയ ഫലങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം സർവകലാശാലയുടെ അംഗീകാരം പിൻവലിച്ചത്. ഇതോടെ, MoHESR-ന്റെ ഔദ്യോഗിക അംഗീകാര പട്ടികയിൽ സ്ഥാപനത്തിന്റെ പദവി അംഗീകാരമില്ലാത്തത് (Not Accredited) എന്നാക്കി മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Chittoor സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരത  (4 minutes ago)

ഒരു നിര യുവ എംഎല്‍എമാർ സതീശനുമായി നല്ല ബന്ധത്തിലല്ല.  (18 minutes ago)

സി.സി.ടി.വി. ദൃശ്യങ്ങള്‍ വഴികാട്ടിയായി;  (27 minutes ago)

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (1 hour ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (2 hours ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (2 hours ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (3 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (4 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (4 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (4 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (4 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (4 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (5 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (5 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (5 hours ago)

Malayali Vartha Recommends