Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

മാനേജ്‌മെന്റിന് കോടികള്‍ കിട്ടാത്തതിലോ കോണ്‍ഗ്രസിന് അസ്വസ്ഥത? സമരത്തെ ഗ്രനേഡ് എറിഞ്ഞില്ല; കാറ്റടിച്ചപ്പോഴുണ്ടായ പുകയാകാം'; പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പരിഹസിച്ചും മുഖ്യമന്ത്രി 

28 SEPTEMBER 2016 04:39 PM IST
മലയാളി വാര്‍ത്ത

സ്വാശ്രയ കോളെജ് പ്രകോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതിലെ അസ്വസ്ഥതയാണ് കോണ്‍ഗ്രസിന്റെ സമരത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ കോഴ വാങ്ങാനുള്ള സൗകര്യം ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇഷ്ടംപോലെ കോഴ വാങ്ങാനുള്ള സൗകര്യം ഇല്ലാതായി. ഇതില്‍ അസ്വസ്ഥരായവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്നില്‍. യൂത്ത് കോണ്‍ഗ്രസ് സമരം ഇവരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് സമരത്തിന് ജനപിന്തുണയില്ലെന്നും ഹര്‍ത്താലിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്വാശ്രയ കരാറിന്റെ ഭാഗമായി പ്രത്യേക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സര്‍ക്കാര്‍ ഫീസായ 25,000 രൂപയ്ക്ക് മിക്കവാറും കോളെജുകളില്‍ ലഭ്യമായി. നേരത്തേ എട്ട് ലക്ഷം രൂപവരെ മാനേജമെന്റുകള്‍ വാങ്ങിയിരുന്ന സ്ഥലത്ത് 25,000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് സമ്മതിപ്പിക്കാന്‍ കഴിഞ്ഞു. ഈ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരത്തില്‍ തീരുമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അഭിമനകരാണ്. നേരത്തെ പ്രഖ്യാപിക്കുന്ന ഫീസിന് പുറമെ മാനേജുമെന്റുകള്‍ പലവിധത്തില്‍ പണം വാങ്ങിയിരുന്നു. ഇതില്‍ അവര്‍ പ്രാവീണ്യവും നേടിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അംഗീകരിച്ച ഫീസിന് പുറമെ ഒരു പൈസ പോലും അധികമായി വാങ്ങാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പല പേരുകളിലും പല ഘട്ടങ്ങളിലും വിദ്യാര്‍ത്ഥികളില്‍നിന്ന് കനത്ത തുക ഈടാക്കുന്ന നിലയുണ്ടായിട്ടുണ്ട്. ഈ അവസ്ഥയാണ് മാറിയത്. ഇത് ഇത്തരത്തില്‍ പണമുണ്ടാക്കിയവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. അതില്‍ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിനും യുവജന സംഘടന എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിനും എന്തിനാണ് അസ്വസ്ഥത. അന്യായമായ നിലയില്‍ പണം വാങ്ങാന്‍ കഴിയാത്തതിലെ അസ്വസ്ഥത അത് ബാധകമാകുന്നവരല്ലേ പ്രകടിപ്പിക്കേണ്ടത്?
നേരത്തെ നല്ല പണത്തിന്റെ സ്വാധീനത്തില്‍ പ്രവേശനം അനുവദിക്കുന്ന നിലയുണ്ടായിരുന്നു. ഇത് തിരുത്താനായി. അതിലൂടെ കൂട്ടികളുടെ താല്‍പര്യം സംരക്ഷിക്കാനായി. മുമ്പ് കാശുവാങ്ങി തോന്നിയതുപോലെ പ്രവേശനം നടത്തിയ രീതി തിരുത്താനായി. ഇതിലെന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, പട്ടികജാതി പട്ടികവര്‍ഗ, ബിപിഎല്‍ കുടുംബങ്ങളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാനുള്ള അവസരമായി. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നത്.
മുമ്പ് എട്ട് ലക്ഷം കൊടുക്കേണ്ട സ്ഥാനത്ത് രണ്ടര ലക്ഷം കൊടുത്തല്‍ മതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 25000 ഫീസ് കൊടുത്താല്‍ മതിയെന്ന നിലയാണ് ഉള്ളത്. ഇങ്ങനെ 1150 സീറ്റ് കൂടി. ഈ വര്‍ധനയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രവേശനം ലഭിച്ചത്. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസ് അസ്വസ്ഥമാകുന്നത്. 20 ശതമാനം കുട്ടികള്‍ക്ക് 25,000 ഫീസിലാണ് പഠിക്കാനായത്. ഈ ഫീസില്‍ ഒരു വര്‍ധനയും വരുത്തിയിട്ടില്ല. എന്നാല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി. കരാറില്‍ കൂടുതല്‍ കോളെജുകള്‍ കരാറില്‍ ഒപ്പിട്ടതോടെ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ടായി. അതിലൂടെ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സൗകര്യം ഈ കൂടുതല്‍ കുട്ടികള്‍ക്ക് ലഭിച്ചു. 25,000 രൂപയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനാകുന്നതില്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
യുഡിഎഫിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടപ്പോള്‍ അതിന് ഒരു വിലയും കല്‍പ്പിക്കാതെ സ്വന്തം നിലയില്‍ ഫീസ് ഈടാക്കാന്‍ മാനേജമെന്റുകളെ അനുവദിച്ചു. ഇതും ഇത്തവണ നിര്‍ത്തലാക്കി. ബാക്കിവരുന്ന കുട്ടികള്‍ രണ്ടര ലക്ഷം രൂപ നിരക്കില്‍ കുട്ടികളെ ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ ഫീസ് കൂടി. നേരത്തെ 800 സീറ്റ് ആയിരുന്നു. ഇപ്പോള്‍ 1150ലേറെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമായി. ബാക്കിയുള്ള 50 ശതമാനം മാനേജുമെന്റ് തോന്നിയതുപോലെ പ്രവേശിപ്പിച്ചിരുന്നത് ഇത്തവണ മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്ന നിലയുണ്ടായി. പണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന സ്ഥതിയായി. നേരത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ പേര് വന്നാല്‍ പണത്തിന്റ അടിസ്ഥാനത്തില്‍ ഏറ്റവും പിന്നിലുള്ള വിദ്യാര്‍ത്ഥിക്കു പോലും പ്രവേശനം ലഭിക്കുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റമായി. മാത്രമല്ല, പരാതി വന്നാല്‍ ജെയിംസ് കമ്മിറ്റി പരിശോധിക്കുന്ന നിലയുണ്ട്. അത് പൂര്‍ണ്ണമായും നടപ്പാക്കും. ഇപ്പോള്‍ തന്നെ ചില പരാതികള്‍ ലഭിച്ചപ്പോള്‍ ജെയിംസ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസിനെ പോലുള്ള ഒരു പാര്‍ട്ടി വേവലാതി പെടുന്നത്.
മാനെജുമെന്റ് സീറ്റില്‍ പോലും ഇത്തവണ മെരിറ്റ് അടിസ്ഥാനത്തിലേ പ്രവേശിപ്പിക്കാനാകൂ. അതില്‍ മാനേജുമെന്റിന് വിഷമം കാണും. അവരേക്കാള്‍ എന്തിനാണ് കോണ്‍ഗ്രസിന് വിഷമം. ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ഈ സമരം നടത്തുന്നത്. മാനേജുമെന്റ് ഒരുകോടി രൂപവരെ കോഴ വാങ്ങി പ്രവേശനം നടത്തുന്ന രീതിയുണ്ടായി എന്നാണ്. ഇത്തവണ മാനേജുമെന്റില്‍നിന്ന് 350 സീറ്റുകള്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതായാത് 350 കോടി രൂപ മാനേജുമെന്റിന് ഉണ്ടാക്കാവുന്നതാണ് ഇത്തവണ ഇല്ലാതായത്. അതെങ്ങനെയാണ് കുറ്റകരമായി മാറുന്നത്. കോടിക്ക് വില്‍ക്കാനുള്ള സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 25,000 രൂപയ്ക്ക കൊടുക്കുകുയം ചെയ്യുന്നത് എങ്ങനെയാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച നയം എങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിത്വത്തിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റ ്അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. അമിത ഫീസ് കൊടുത്ത പഠിക്കേണ്ട നില ഉണ്ടാകില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇത് വിദ്യാര്‍ത്ഥികള്‍ക്കും ബഹുജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സമരത്തിന് ജനപിന്തുണയില്ല. ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമസഭയിലെ ബഹളം. കോണ്‍ഗ്രസിന്റെ സമരപന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞുവെന്നത് അസംബന്ധമാണ്. അക്രമാസക്തമായ സമരം നടന്നപ്പോള്‍ ഗ്രനേഡുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള പുക കാറ്റടിച്ചപ്പോള്‍ സമരപന്തലിലേക്ക് പോയിട്ടുണ്ടാകും. അല്ലാതെ സമരപന്തലിലേക്ക് ഗ്രനേഡൊന്നും പ്രയോഗിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
സഭയുടെ ഗൗരവത്തെയാണ് പ്രതിപക്ഷം ഇടിച്ചുനിരത്തുന്നത്. അതോടൊപ്പം തെരുവില്‍ ആക്രമണവും നടത്തുന്നു. ഇത് രണ്ടും ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. ഏറ്റവും പരിഹാസ്യമായത് ഇന്നത്തെ ഹര്‍ത്താലാണ്. ഹര്‍ത്താലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഇന്ന് നടന്ന ഹര്‍ത്താലിന്റെ പുകിലൊന്ന് ആലോചിച്ചുനോക്കൂ. രമേശ് ചെന്നിത്തലയാണല്ലോ ഹര്‍ത്താലിനെതിരെ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. വെബ്‌സൈറ്റിലൂടെ ഹര്‍ത്താലിനെ കുറിച്ച് പൊതുജനാഭിപ്രായം തേടിയവരാണിവര്‍. ഇത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (6 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (8 hours ago)

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം  (8 hours ago)

പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല  (8 hours ago)

സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടത് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം  (8 hours ago)

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍  (8 hours ago)

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (9 hours ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (9 hours ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (9 hours ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (10 hours ago)

പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ച് സുരേഷ് ഗോപി  (10 hours ago)

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (10 hours ago)

Malayali Vartha Recommends