Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സാന്‍ജോസിന് മരണമില്ല; പുതുജീവന്‍ നല്‍കിയത് ആറുപേര്‍ക്ക്‌  

12 OCTOBER 2016 11:05 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച് അകാലത്തില്‍ പൊലിഞ്ഞ സാന്‍ജോസ് ഇനി ആറുപേരിലൂടെ ജീവിക്കും. രാമങ്കരി മാമ്പുഴക്കരി കാക്കനാട് സണ്ണി മിനി ദമ്പതികളുടെ മകന്‍ സാന്‍ജോസ് ജോസഫി(20) ന്റെ അവയവങ്ങളാണ് ആറുപേര്‍ക്ക് പുതുജീവനേകിയത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജിതേഷി(32) നാണ് സാന്‍ജോസിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്.
കരള്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കും വൃക്കകള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജാശുപത്രിക്കും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിക്കും കൈമാറി. സാന്‍ ജോസിന്റെ ഹൃദയം തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്ന് റോഡുമാര്‍ഗം പോലീസ് സഹായത്തോടെ എറണാകുളം ലിസി ആശുപത്രിയില്‍ ഒരു മണിക്കൂര്‍ പത്തു മിനിട്ടു കൊണ്ട് എത്തിക്കുകയായിരുന്നു.
വളരെ ഗുരുതര നിലയില്‍ ലിസി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള യത്‌നങ്ങള്‍ക്കാണ് സാന്‍ജോസിന്റെ ഉറ്റവരുടെ ഹൃദയവിശാലതയില്‍ പ്രതീക്ഷയായത്. കേരളസര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എന്‍.ഒ.എസ്. (മൃതസഞ്ജീവനി) വഴി തമിഴ്‌നാട്ടില്‍നിന്നു ജിതേഷിനായി ഹൃദയം എത്തിക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 70 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തുനിന്നു ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് ഡിവൈസ് (എല്‍.വി.എ.ഡി) എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അതിനിടെയാണ് സര്‍ക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി ജിതേഷിനു വീണ്ടും തുണയായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ചങ്ങനാശേരിയില്‍ നിന്ന് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവെ സാന്‍ജോസ് അപകടത്തില്‍ പെട്ടത്. എ.സി. റോഡില്‍ മനയ്ക്കച്ചിറ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് റിസോര്‍ട്ടിന് സമീപം പാഴ്‌സല്‍ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സാന്‍ജോസിനെ നാട്ടുകാര്‍ ഉടന്‍ ചങ്ങനാശേരിയിലെ എന്‍.എസ്.എസ്. മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചു. ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടു. ഉടന്‍ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും സാന്‍ജോസിന്റെ അവയവങ്ങള്‍ക്ക് അനുയോജ്യരായവരെ കണ്ടെത്തുകയായിരുന്നു. സാന്‍ജോസിന്റെ സംസ്‌കാരം മാമ്പുഴക്കരി ലൂര്‍ദ് മാതാ പള്ളില്‍ നടന്നു. മിനര്‍വ, ക്രിസ്റ്റീന എന്നിവര്‍ സഹോദരിമാരാണ്..
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജിതേഷി(32) ന്റെ ശരീരത്തില്‍ സാന്‍ജോസിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 5.45 നാണ് സാന്‍ജോസിന്റെ ഹൃദയവുമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്.
കിലോമീറ്റര്‍ ഒരു മണിക്കൂര്‍ പത്തു മിനിട്ടുകൊണ്ട് പിന്നിട്ട് ഹൃദയം 6.55 ന് ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. നാലുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചുതുടങ്ങി. മൂന്നുമണിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം വിവിധ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ജിതേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. ഗ്രേസ് മരിയ, ഡോ. മനോരസ് മാത്യു, ഡോ. കൊച്ചുകൃഷ്ണന്‍, ഡോ. തോമസ് മാത്യു, ഡോ. സുമേഷ് മുരളി, ഡോ. ജിമ്മി ജോര്‍ജ്, ഡോ. ശീതള്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.
ഇസ്‌കീമിക് കാര്‍ഡിയോ മയോപ്പതി രോഗബാധിതനായ ജിതേഷ് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഹൃദയം മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അതിനിടെ ജിതേഷിന് ഹൃദയസ്തംഭനം ഉണ്ടാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാകുകയും ചെയ്തു. തുടര്‍ന്ന് എക്‌മോ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. സെന്‍ട്രിമാഗ് ബൈവാഡ് ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ജിതേഷിന്റെ ഹൃദയത്തിന്റെ രണ്ട് അറകളുടെയും പ്രവര്‍ത്തനം കൃത്രിമമായി നിര്‍വഹിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 20 മുതല്‍ 30 ദിവസംവരെ മാത്രമേ ഈ സ്ഥിതി തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ.
അതിനാല്‍ കൃത്രിമ ഹൃദയം വയ്ക്കാനുള്ള ആലോചനയും മെഡിക്കല്‍ സംഘം മുന്നോട്ടുവച്ചു. ഇതിനുള്ള ചെലവുകള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി വിവിധ കൂട്ടായ്മകള്‍ വഴി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അതിനിടെയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണം സംഭവിച്ച സാന്‍ജോസിന്റെ ബന്ധുക്കള്‍ അവയവദാനത്തിനു തയാറാണെന്ന് മൃതസഞ്ജീവനി പദ്ധതി വഴി ലിസി ആശുപത്രിയില്‍ അറിയിപ്പു ലഭിച്ചത്. സെന്‍ട്രിമാഗ് ബൈവാഡ് എന്ന സംവിധാനത്തിന്റെ സഹായത്തോടെ കൃത്രിമമായി ഹൃദയം പ്രവര്‍ത്തിപ്പിക്കുന്ന രോഗിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ഇന്ത്യയില്‍ ആദ്യമായാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (19 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

Malayali Vartha Recommends