Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കഴുത്തറപ്പന്‍ വിലക്കെതിരെ പ്രതികരിച്ച പച്ചക്കറി കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത.കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചു

19 OCTOBER 2016 03:39 PM IST
മലയാളി വാര്‍ത്ത

നൗഷാദിന്റെ മരണം പോലീസ് സത്യസന്ധമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പച്ചക്കറി വില്‍പ്പനയിലെ കൊള്ളലാഭത്തിന് എതിരെ പ്രതികരിച്ച അമിതമായ കഴുത്തറപ്പന്‍ വിലക്ക് എതിരെ പോരാട്ടം നടത്തിയ കായം കുളത്തെ പച്ചക്കറി കച്ചവടക്കാരന്‍ നൗഷാദ് അപകടത്തില്‍ കൊല്ലപ്പെട്ടു.അഞ്ചു രൂപയുടെ സാധനം അമ്പതു രൂപയ്ക്കു വില്‍ക്കുന്ന കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ലൈവ് സംപ്രേഷണം നൗഷാദ് നടത്തിയിരുന്നു.അത് 12000 പേര്‍ കണ്ടിരുന്നു. ആ പച്ചയായ ന്യാത്തിനെ ഭാഗത്തു നിന്ന നൗഷാദാണ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചിരിക്കുന്നത് .കൊല്ലപ്പെട്ടതു സാധാരണക്കാര്‍ക്കു വിലകുറച്ചു വില്‍ക്കാന്‍ ജാഗ്രത കാട്ടിയ സത്യസന്ധനായ പച്ച മനുഷ്യന്‍ .ഈ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയരുന്നുണ്ട്.
കായംകുളത്തെ ഒരു സാധാരണ പച്ചക്കറി കച്ചവടക്കാരനായിരുന്നു നൗഷാദ് അഹമ്മദ്. സാധാരണക്കാര്‍ക്ക് വേണ്ടി കച്ചവടം ചെയ്ത മനുഷ്യന്‍. പക്ഷേ കാശിനോട് ആര്‍ത്തിയുള്ളവര്‍ നൗഷാദ് അഹമ്മദിനെ കൈകാര്യം ചെയ്തത് സമ്മര്‍ദ്ദങ്ങളിലൂടെയാണ്. പൊലീസില്‍ പരാതി പോലും കൊടുത്തു. ഇതിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തി നൗഷാദ് ചെറുത്തു തോല്‍പ്പിച്ചു. അങ്ങനെ നവമാദ്ധ്യമങ്ങളിലെ താരവുമായി. എന്നാല്‍ അകാലത്തില്‍ വിട ചോദിക്കുകയാണ് ഇന്ന് നൗഷാദ് അഹമ്മദ്. ദുരൂഹമായ വാഹനാപകടത്തില്‍ നൗഷാദ് അഹമ്മദ് തിരുന്നല്‍വേലിക്ക് അടുത്ത് വച്ച് കൊല്ലപ്പെട്ടു. ഇക്കാര്യം കായംകുളം പൊലീസും സൂചന നല്‍കുന്നു. ഈ വാര്‍ത്ത സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്.
ആരെന്തു പറഞ്ഞാലും വില കുറച്ചു തന്നെ ഇനിയും വില്‍ക്കുമെന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കിയിരുന്നു. കെ എ നൗഷാദ് ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരന്‍. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിലകുറച്ചു പഴവര്‍ഗങ്ങളും പച്ചക്കറിയും വില്‍ക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊള്ളലാഭം കൊയ്തു നാട്ടാരെ പിഴിയുന്ന മറ്റു കച്ചവടക്കാര്‍ക്ക് ഒരു പാഠമാകട്ടെ നൗഷാദെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തി. ഇതോടെ കായംകുളം ചന്തയില്‍ ശത്രുക്കളും കൂടി. ഇതിനിടെയാണ് ദുരൂഹമായി നൗഷാദിന്റെ വാഹനാപകടത്തിലെ മരണ വാത്ത എത്തുന്നത്.
കായംകുളം മാര്‍ക്കറ്റിനെ പിടിച്ച് കൂലിക്കിയ നൗഷാദിക്ക നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഈ അപകട വാര്‍ത്തയെ ഇനിയും ഉള്‍ക്കൊള്ളാന്‍ കായംകുളത്തുകാര്‍ക്കായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പൊലീസും അപകടത്തിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നതും.വെറുമൊരു കച്ചവടക്കാരനായിരുന്നില്ല നൗഷാദ്. സോഷ്യല്‍ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ സാധാരണക്കാരന്‍. അതിലൂടെ നിരന്തരം ആശയ സംവാദം നടത്തി. വിപണിയിലെ ചതിയും കളവും തുറന്നു കാട്ടി. ഇതിനൊപ്പം സാമൂഹിക മേഖലയിലും സജീവമായി. തന്റെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ ലാഭവും നൗഷാദ് പൂര്‍ണ്ണമായും വീട്ടില്‍ കൊണ്ടു പോയില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങളുമായി അശരണര്‍ക്ക് താങ്ങാവാനും എത്തി.
പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന പങ്കുവയ്ക്കാന്‍ നൗഷാദ് എത്തുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങല്‍ മനുഷ്യസ്‌നേഹികള്‍ക്ക് മൊത്തം വേദനയാകുന്നതും.എല്ലാവരേയും പ്രത്യേക രീതിയില്‍ തന്റെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കച്ചവടം. തമിഴിലും മലയാളത്തിലും എല്ലാം അനൗണ്‍സ്‌മെന്റ്. കൊള്ളയ്ക്കും പൂഴ്ത്തിവയ്പ്പിന് എതിരെ മൈക്കിലൂടെ സംസാരിക്കും. ഓണത്തിനും റംസാനും വരെ ആളുകളെ പിഴിയുന്നവര്‍ക്കെതിരെ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന തരത്തില്‍ ഞാന്‍ ചെയ്യും. ഒരു കിലോ വെള്ളരിയുടെ ഇരുപത് രൂപ… അങ്ങനെ ഓരോ സാധനത്തിന്റേയും വില മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്തു. ഇതോടെ കായംകുളം മാര്‍ക്കറ്റിലെ മറ്റ് കച്ചവടക്കാര്‍ക്കും വിലകുറച്ച് വില്‍ക്കേണ്ടി വന്നു. 
സാധനങ്ങള്‍ വിലകുറച്ച് വിറ്റതോടെയാണ് കായംകുളത്തെ കച്ചവടക്കാരുടെ മുഴുവന്‍ ശത്രുവായി നൗഷാദ് മാറുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സാധാരണക്കാരന്റെ മരണത്തില്‍ കായംകുളത്തുകാര്‍ ദുരൂഹത കാണുന്നതും.
കായംകുളത്തെ കൊള്ളയ്ക്ക് ഫേസ്ബുക്കില്‍ എതിരെ നൗഷാദിട്ട് വൈറലായ വിഡിയോ.
കായംകുളം മാര്‍ക്കറ്റിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചതാമ് നൗഷാദ് അഹമ്മദ് താരമായത്. തന്റെ കച്ചവടത്തില്‍ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാല്‍, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാര്‍ക്കു സഹിക്കുമോ? ഈ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ് ബുക്കില്‍ ഇട്ട ലൈവ് വീഡിയോ വന്‍ ഹിറ്റായിരുന്നു. കുറഞ്ഞ വിലയ്ക്കു പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും വില്‍ക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയെന്ന്ു വിശദീകരിക്കുകയായിരുന്നു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വില്‍ക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലെന്നു നൗഷാദ് വ്യക്തമാക്കി നൗഷാദ് എടുത്ത ലൈവ് വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷം പേരാണ്. കഴുത്തറപ്പന്മാര്‍ എന്ന തലക്കെട്ടില്‍ വിഡിയോ വന്നതോടെ കേസ് പോലും പൊലീസിന് ഉപേക്ഷിക്കേണ്ടി വന്നു. പ്രാഥമികമായി വാഹനാപകടമെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിശദീകരണം.
ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. പഴം, പച്ചക്കറി വ്യാപാരിയായ നൗഷാദും സഹായിയായ അനുവും ചരക്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന നൗഷാദ് ഉറങ്ങിപ്പോവുകയും നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ഇടിച്ച് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നൗഷാദിന്റേയും സുഹൃത്തിന്റേയും മൃതശരീരങ്ങള്‍ ഇപ്പോഴും തിരുന്നല്‍വേലിയിലെ ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. അതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംസ്‌കാര ചടങ്ങുകളെകുറിച്ചും മറ്റും ഇതിന് ശേഷം മാത്രമേ ബന്ധുക്കള്‍ തീരുമാനമെടുക്കൂ. ഹസീനയാണ് നൗഷാദിന്റെ ഭാര്യ രണ്ട് പെണ്‍ മക്കളാണ് നൗഷാദിന അന്‍സ, ഹന്ന.
തിങ്കളാഴ്ച ഇളയമകള്‍ ഹന്നയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച ശേഷം ഇന്നലെ പുലര്‍ച്ചെ പച്ചക്കറിയെടുത്ത് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് നൗഷാദ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 
നൗഷാദിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴെ കമന്റുകള്‍ കൂമ്പാരമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends