Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ടോം ജോസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ മരങ്ങള്‍ മുറിച്ചുകടത്തിയതായി ആരോപണം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കെന്നു സൂചന

05 NOVEMBER 2016 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരെ മറ്റൊരു അന്വേഷണത്തിന് വഴിവെക്കുന്ന തെളിവുകള്‍ പുറത്ത് വന്നു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഭൂമിയില്‍ നിന്നും ഒരു ലക്ഷം മരങ്ങള്‍ അനധികൃതമായി ടോം ജോസിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയെന്നാണ് ആരോപണം. ടോം ജോസ് ഏവിയേഷന്‍ സെക്രട്ടറിയേറ്റിന്റെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു മരം മുറിച്ചു കടത്തിയത്. ഇതുവഴി ലഭിച്ച തുക സംസ്ഥാന ഖജനാവിലോ കിയാലിലോ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവം നടന്ന 2013ല്‍ മുഖ്യമന്ത്രിയും കിയാലിന്റെ ചെയര്‍മാനും ആയിരുന്ന ഉമ്മന്‍ചാണ്ടിക്കും സംഭവത്തില്‍ പങ്കുണ്ടതുണ്ടെന്നതിന്റെ സൂചനകളും പുറത്ത് വന്നു. ഒരു ദേശീയ ഒണ്‍ലൈന്‍മാധ്യമമാണ് തെളിവുകള്‍ പുറത്ത് വിട്ടത്.

കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിച്ചത് 2013 ജൂലായ് 19 നായിരുന്നു. ഇതിലെ സ്‌പെസിഫിക് കണ്ടീഷനില്‍ 30421 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് 45 ദിവസം മുന്‍പ് ടോം ജോസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരു ലക്ഷം മരങ്ങള്‍ മുറിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മിനുട്‌സുണ്ടാക്കി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ഇക്കാര്യം വിമാനത്താവളം നിര്‍മാണക്കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തെന്നാണ് ആരോപണം. മരം മുറിക്കല്‍, വേരുകള്‍ നീക്കം ചെയ്യല്‍, കുഴി അടയ്ക്കല്‍ എന്നിവ വിമാനത്താവളക്കരാറിന്റെ ഭാഗമാക്കി മാറ്റി. പിന്നീട് പാരിസ്ഥിതിക അനുമതി ലഭിച്ചപ്പോള്‍ മരത്തിന്റെ എണ്ണം സംബന്ധിച്ച് കരാറില്‍ മാറ്റം വരുത്തുകയും ചെയ്തില്ല.

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ വിശദമായ മഹസ്സര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ഇതു പ്രകാരം പദ്ധതി പ്രദേശത്ത് തേക്ക്, പ്ലാവ്, വീട്ടി, ചന്ദനം, ഇരുപ്പൂള്‍, ആഞ്ഞിലി തുടങ്ങിയ വിലപിടിപ്പുള്ള വന്മരങ്ങള്‍ ഉണ്ടായിരുന്നു. ജാഫര്‍ഖാന്‍ എന്ന കരാറുകാരനാണു മരം മുറിക്കാനുള്ള കോണ്‍ട്രാക്ട് ലഭിച്ചത്. കശുമാവ്, തെങ്ങ്, റബ്ബര്‍, ചെറിയ യൂക്കാലിപ്റ്റസ് മരങ്ങള്‍ എന്നിവയടക്കം അറുപതിനായിരം മരങ്ങളായിരുന്നു ലഭിച്ചത്. വിലപിടിപ്പുള്ള മരങ്ങള്‍ ഒന്നും തന്നെ ജാഫര്‍ഖാന്‍ മുറിച്ചു മാറ്റിയതായി ജാഫര്‍ഖാന്‍ തന്നെ നല്‍കിയ സ്റ്റേയ്റ്റ്‌മെന്റിലും പറയുന്നില്ല. എബി പുതുപ്പള്ളി, മുഹമ്മദ് പെരുമ്പാവൂര്‍ മുതലായ ചില ആളുകള്‍ മരംമുറി സ്ഥലത്ത് ഉണ്ടായതായും ജാഫര്‍ഖാന്‍ പറയുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനായ എബി പുതുപ്പള്ളിയും ഉന്നതരുമായി ബന്ധമുള്ള മുഹമ്മദ് പെരുമ്പാവൂരും എന്തിനാണു പദ്ധതി പ്രദേശത്ത് എത്തിയതെന്നതിന് വ്യക്തമായ ഒരു ഉത്തരവുമില്ല. മഹസ്സറില്‍ പറയുന്ന വിലപിടിപ്പുള്ള മരങ്ങള്‍ ജാഫര്‍ഖാന്‍ വെട്ടിയില്ലെങ്കിലും പദ്ധതി പ്രദേശത്തുനിന്നും അവ അപ്രത്യക്ഷ്യമായെന്നതാണ് സത്യം. അപ്പോഴാണ് ഉന്നതരുമായി ബന്ധമുള്ള എബിയുടെയും മുഹമ്മദിന്റെയും പദ്ധതി പ്രദേശത്തെ സാന്നിധ്യം അതീവഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

ഇതു സംബന്ധിച്ച് നേരത്തെ ലോകായുക്തയില്‍ പരാതി വന്നിരുന്നു. ലോകായുക്തയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ചത് നോര്‍ത്ത് സോണ്‍ ഡിജിപി ആയിരുന്ന ശങ്കര്‍ റെഡ്ഡി ആയിരുന്നു. എന്നാല്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാക്കിയ മഹസ്സര്‍ റിപ്പോര്‍ട്ടിനെ തൃണവല്‍ക്കരിച്ചുകൊണ്ട് പദ്ധതി പ്രദേശത്ത് കശുമാവുകളും പാഴ്മരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന റിപ്പോര്‍ട്ടാണ് ശങ്കര്‍ റെഡ്ഡി തയ്യാറാക്കിയത്. ഉമ്മന്‍ ചാണ്ടി അന്നു പ്രതിപ്പട്ടികയില്‍ നിന്നും രക്ഷപ്പെട്ടത് ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
ശങ്കര്‍ റെഡ്ഡിക്ക് ഡിജിപി റാങ്കും വിജിലന്‍സ് ഡയറക്ടര്‍ പദവിയും എല്ലാം ലഭിച്ചത് ഇതിനു ശേഷമായിരുന്നു. ഇതിനെ തികച്ചും യാദൃശ്ചികമായ ഒന്നായി കാണാന്‍ കഴിയില്ല.ലോകായുക്തയില്‍ ഇതു സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ ഈ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ ടോം ജോസും കൂട്ടരും തട്ടിയെടുത്തെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (6 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (8 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends