Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ബംഗ്ലാദേശിൽ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു !! കനത്ത മുന്നറിയിപ്പുമായി ഇന്ത്യ

30 DECEMBER 2025 04:12 PM IST
മലയാളി വാര്‍ത്ത

ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു:  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ഒരു ഹിന്ദു കുടുംബത്തിന്റെ വീടുകൾ തീവ്രവാദികൾ ആസൂത്രിതമായി അഗ്നിക്കിരയാക്കി. ശൈഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ രൂപപ്പെട്ട അരാജകത്വം ഹിന്ദു വംശഹത്യയിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ശക്തമാണ്.

 ബംഗ്ലാദേശിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പബ്ലിക് ഡിസ്ട്രിക്റ്റിലാണ് നടുക്കുന്ന സംഭവം നടന്നത്. ഒരു ഹിന്ദു കുടുംബത്തിന്റെ  അഞ്ച് വീടുകളാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. രാത്രിയിൽ ആയുധങ്ങളുമായെത്തിയ സംഘം പെട്രോൾ ഒഴിച്ചാണ് വീടുകൾക്ക് തീ കൊടുത്തത്. പോലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃതർ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

പിരോജ്പ്പൂർ ജില്ലയിലെ പശ്ചിം ദുമ്രിതല ഗ്രാമത്തിൽ ഒരു ഹിന്ദു കുടുംബത്തിന്റെ അഞ്ച് വീടുകളാണ് ശനിയാഴ്ച പുലർച്ചെ കത്തിച്ചത്. ആളപായമില്ല. പെട്രോളിൽ മുക്കിയ തുണികൾ കത്തിച്ച് വീടുകളിലേക്ക് എറിയുകയായിരുന്നു. വീടുകൾ പരസ്പരം അടുത്ത് സ്ഥിതി ചെയ്തിരുന്നതിനാൽ തീ വേഗത്തിൽ പടർന്നെങ്കിലും ഷീറ്റുകൾ തകർത്ത് താമസക്കാർ പുറത്തേക്ക് രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. താമസക്കാർ പുറത്തുകടക്കാതിരിക്കാൻ അക്രമികൾ വീടിന്റെ പുറത്തുനിന്നും പൂട്ടിയെന്നും റിപ്പോർട്ടുണ്ട്.  ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു

അതേസമയം,തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസും അഗ്നിരക്ഷാ സേനയും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ ചിറ്റഗോങ്ങിലെ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി ഹിന്ദുക്കളുടെ ഏഴ് വീടുകൾക്ക് നേരെയും തീവയ്പുണ്ടായി. അതേസമയം, സംഭവത്തിൽ ഇടക്കാല സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡിസംബറിൽ ബംഗ്ലാദേശിൽ നടന്ന ഹിന്ദുമത വിശ്വാസികളുടെ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ഹിന്ദു ന്യൂനപക്ഷത്തിനെതിരായ ദീർഘകാല പീഡനങ്ങളുടെ തുടർച്ചയാണ്. ഒരു മാസത്തിനുള്ളിൽ 12-ഓളം ഹിന്ദുക്കളാണ് ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും നിയമവിരുദ്ധ ശിക്ഷാ നടപടികളിലൂടെയും കൊല്ലപ്പെട്ടത്. രാഷ്ട്രീയ അസ്ഥിരത, മതമൗലികവാദം, ഭരണകൂട പരാജയം എന്നിവ ന്യൂനപക്ഷങ്ങളെ ദുർബലരാക്കുന്നുവെന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നു. ദീപൂ ചന്ദ്ര ദാസ്, അമൃത് മോണ്ടൽ, ദിലീപ് ബോർമൻ, പ്രാന്തോഷ് കൊർമകർ, ഉത്പൽ സർക്കാർ, സോഗേഷ് ചന്ദ്ര റോയ്, സുബോർണ റോയ്, ശാന്തോ ദാസ്, റിപ്പൺ കുമാർ സർക്കാർ, പ്രതാപ് ചന്ദ്ര, സ്വാധീൻ ചന്ദ്ര, പോളാഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടവർ. ഓരോ മരണവും പ്രത്യേക കുറ്റകൃത്യങ്ങളായി അധികാരികൾ ചിത്രീകരിച്ചെങ്കിലും, ഇത് രാജ്യത്തെ വ്യവസ്ഥാപിതമായ ദുർബലത വെളിപ്പെടുത്തുന്നു
 
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബംഗ്ലാദേശിലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണ്.ലപ്പോഴും അടിസ്ഥാനരഹിതമായ ദൈവനിന്ദാ ആരോപണങ്ങൾ ഉന്നയിച്ചാണ് ആൾക്കൂട്ടം ഹിന്ദുക്കളെ വേട്ടയാടുന്നത്.ഇടക്കാല സർക്കാർ അധികാരമേറ്റിട്ടും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്ക് മതിയായ സംരക്ഷണം നൽകുന്നതിൽ ഔദ്യോഗിക പ്രതികരണങ്ങൾ പരാജയപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനം രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ ആഴത്തിൽ വേരൂന്നിയ മതമൗലികവാദത്തെ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കാൻ പാകിസ്ഥാൻ്റെ ഐഎസ്ഐയും ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളും ചേർന്ന് പ്രവർത്തിക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഹിന്ദുക്കളെ ആക്രമിക്കുന്നതിലൂടെ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ഗൂഢതന്ത്രമാണ് ഇതിന് പിന്നിൽ. 1971-ൽ ഇന്ത്യ നൽകിയ സഹായം മറന്നുകൊണ്ട്, അന്ന് തോറ്റോടിയ പാകിസ്താനെ താല്പര്യങ്ങൾക്കനുസരിച്ചാണ് ബംഗ്ലാദേശിലെ ഒരു വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഭരണകൂടത്തോട് ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.  ഇന്ത്യാ വിരുദ്ധ നിലപാടുകളാൽ ശക്തിപ്പെടുന്ന വർഗീയ വിദ്വേഷം ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം മോശമാക്കി. ഹിന്ദുക്കളോടുള്ള ശത്രുതയെ തീവ്രവാദമായി കാണാതെ, പ്രത്യയശാസ്ത്രപരമായ ചെറുത്തുനിൽപ്പായി സമൂഹത്തിൽ ചിത്രീകരിക്കുന്നു. ഇതുവഴി രാഷ്ട്രീയ നീക്കങ്ങളും വർഗീയ ഭീഷണിയും തമ്മിലുള്ള അതിർവരമ്പുകൾ മായുന്നു. മാറ്റം, നവീകരണം, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തുടങ്ങിയവ ഈ മാറ്റത്തിന് ഉപരിപ്ലവമായ ന്യായീകരണമായി മാത്രം വർത്തിക്കുന്നു. തീവ്രവാദ അജണ്ടകൾക്ക് ഈ വാദങ്ങൾ ആയുധമായി മാറുന്നു. തീവ്രവാദ നീക്കങ്ങളെ ചോദ്യം ചെയ്യുന്നതിൽനിന്ന് ഒഴിവാക്കാനും, ബംഗ്ലാദേശിനെ ഇന്ത്യയോട് ശത്രുതയുള്ള ഒരു രാജ്യമായി ചിത്രീകരിക്കാനും ഇത് ഉപയോഗിക്കുന്നു. ഈ പ്രത്യയശാസ്ത്ര നിലപാടിൽ ആഭ്യന്തര ന്യൂനപക്ഷങ്ങൾ ഇരകളായി മാറുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം
 
ഡിസംബറിൽ നടന്ന മിക്ക കൊലപാതകങ്ങൾക്കും മതനിന്ദാ ആരോപണങ്ങളാണ് കാരണം. ഹിന്ദുക്കളെ ലക്ഷ്യമിടുന്നതിൽ ഇതൊരു ശക്തമായ ആയുധമായി മാറി. തെളിവോ അന്വേഷണമോ ഇല്ലാതെ ഇത്തരം ആരോപണങ്ങൾ ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കാനും അക്രമങ്ങളെ ന്യായീകരിക്കാനും പലപ്പോഴും മതിയാകും. മറ്റ് കേസുകളിൽ പിടിച്ചുപറി, ക്രിമിനൽ കുറ്റങ്ങൾ തുടങ്ങിയവ ആരോപിക്കപ്പെട്ടപ്പോഴും നിയമനടപടികൾക്ക് പകരം ആൾക്കൂട്ട നീതിയാണ് നടപ്പാക്കപ്പെട്ടത്.

മൈമെൻസിംഗ് ജില്ലയിലെ ദീപൂ ചന്ദ്ര ദാസിന്റെ കൊലപാതകം ഒരുദാഹരണമാണ്. ഇസ്ലാം മതത്തെക്കുറിച്ച് നിന്ദ്യമായ പരാമർശം നടത്തിയെന്ന് ആരോപിക്കപ്പെട്ട അദ്ദേഹത്തെ ആൾക്കൂട്ടം മർദ്ദിച്ച് മരത്തിൽ കെട്ടിത്തൂക്കി തീയിട്ടു. മതനിന്ദയ്ക്ക് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ഭരണസംരക്ഷണം ഇല്ലാതാകുമ്പോൾ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എങ്ങനെ പൊതുവിടത്തിലെ വധശിക്ഷയായി മാറുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

രാജ്‌ബാരി ജില്ലയിൽ അമൃത് മോണ്ടൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ചതും സമാന സംഭവമാണ്. ഇദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം ഉയർത്തിക്കാട്ടി വർഗീയ വ്യാഖ്യാനങ്ങളെ തള്ളിക്കളയാൻ അധികാരികൾ ശ്രമിച്ചു. എന്നാൽ, കുറ്റാരോപണങ്ങൾ എന്തുതന്നെയായാലും, അറസ്‌റ്റിന് പകരം ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടത് ഹിന്ദുക്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്‌ടിച്ചു; ന്യൂനപക്ഷങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന ധാരണ ഇത് ശക്തിപ്പെടുത്തുന്നു.

 


 
വ്യാപക പ്രതിഷേധങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിന്ന സമയത്താണ് ഈ കൊലപാതകങ്ങൾ നടന്നത്. പല ജില്ലകളിലും ഇത് ക്രമസമാധാന പാലനത്തെയും ഭരണ കാര്യങ്ങളെയും തടസപ്പെടുത്തി. മുമ്പുണ്ടായിരുന്ന അസ്വസ്ഥതകളിലേതുപോലെ, ഹിന്ദു സമുദായങ്ങൾ സംഘടിത വിദ്വേഷം മൂലമോ രാഷ്ട്രീയ സംരക്ഷണം ഇല്ലാത്തതുകൊണ്ടോ വീണ്ടും വലിയ തോതിൽ ആക്രമണങ്ങൾക്ക് ഇരയായി.

മതം ഒരു പ്രധാന രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാമിക വിഭാഗങ്ങളും അവയുടെ അനുബന്ധ സംഘടനകളും തിരഞ്ഞെടുപ്പിന് മുന്നോടിയായി മതപരമായ ദേശീയത ഉപയോഗിച്ച് പിന്തുണ നേടുന്നു. ഭരണ അജണ്ടകളില്ലാത്ത ഈ ഗ്രൂപ്പുകൾ, സ്വത്വ അധിഷ്‌ഠിത സമാഹരണത്തെ ആശ്രയിക്കുകയും, ധ്രുവീകരിക്കപ്പെട്ട ചുറ്റുപാടിൽ ഹിന്ദുക്കളെ എളുപ്പത്തിൽ ലക്ഷ്യം വെക്കുകയും ചെയ്യുന്നു.

മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ കൊലപാതകങ്ങളെ അപലപിക്കുകയും ആൾക്കൂട്ട നീതിയെ എതിർക്കുകയും ചെയ്‌തിട്ടുണ്ട്‌. ചില സംഭവങ്ങളിൽ അറസ്‌റ്റുണ്ടായെങ്കിലും, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഇത് ആശ്വാസം നൽകുന്നില്ല. യഥാർത്ഥ സംരക്ഷണം മുൻകരുതൽ, സമയബന്ധിതമായ ഇടപെടലുകൾ, സ്ഥിരമായ ഉത്തരവാദിത്തം എന്നിവയിലൂടെയാണ് വിലയിരുത്തേണ്ടത്. ഈ കാര്യങ്ങളിൽ അധികാരികൾക്ക് തുടർച്ചയായി വീഴ്‌ച വരുത്തിയിട്ടുണ്ട്.

ആവർത്തിച്ചുള്ള ആരോപണങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ, തുടർച്ചയായ മരണങ്ങൾ, ഫലം കാണാത്ത ഔദ്യോഗിക ഉറപ്പുകൾ എന്നിവ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനങ്ങളെ നിർവചിക്കുന്നു. ഈ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ സമാഹരണവും ഇന്ത്യൻ വിരുദ്ധ നിലപാടുകളും ഒത്തുചേരുമ്പോൾ ന്യൂനപക്ഷങ്ങൾ അതീവ ദുർബലരാകുന്ന വ്യവസ്ഥാപിത രീതിയുടെ ഭാഗവും ആണിത്.




 പ്രാണരക്ഷാർത്ഥം അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബിഎസ്എഫ് (BSF) അതീവ ജാഗ്രതയിലാണ്. അതിർത്തി കടന്നുള്ള ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആക്രമണങ്ങൾ തുടർക്കഥ ആയിരിക്കയാണ് ബംഗ്ലാദേശിൽ  .  കഴിഞ്ഞ ആറ് മാസത്തിനിടെ മതനിന്ദ ആരോപിച്ച് ഹിന്ദുക്കൾക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങൾ - 71 11 മാസത്തിനിടെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ - 2,673 11 മാസത്തിനിടെ കൊല്ലപ്പെട്ട ന്യൂനപക്ഷ വിഭാഗക്കാർ - 90

(ഹ്യൂമൻ റൈറ്റ്സ് കോൺഗ്രസ് ഫോർ ബംഗ്ലാദേശ് മൈനോരിറ്റീസ്, ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്റ്റ്യൻ യൂണിറ്റി കൗൺസിൽ എന്നിവരുടെ കണക്കുകൾ)താരിഖ് റഹ്‌മാൻമത്സരിക്കും

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ ഫെബ്രുവരി 12ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കും. ധാക്ക -17, ബോഗ്ര - 6 മണ്ഡലങ്ങളിൽ നിന്നാണ് മത്സരം. റഹ്മാൻ ഇന്നലെ നോമിനേഷൻ സമർപ്പിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായികൈകോർത്ത് ജെൻ സി പാർട്ടിജമാഅത്തെ ഇസ്ലാമി പാർട്ടിയുമായി സഖ്യം രൂപീകരിച്ച് നാഷണൽ സിറ്റിസൺസ് പാർട്ടി (എൻ.സി.പി). 2024 ആഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തെ താഴെയിറക്കിയ ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ വിദ്യാർത്ഥികൾ രൂപീകരിച്ച പാർട്ടിയാണ് എൻ.സി.പി. ഹസീന തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിലക്കിയ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം ഇടക്കാല സർക്കാരാണ് നീക്കിയത്.

സർക്കാരിന്അന്ത്യശാസനംഇടക്കാല സർക്കാരിന് വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ ഇൻക്വിലാബ് മാഞ്ച പാർട്ടിയുടെ അന്ത്യശാസനം. 24 ദിവസത്തിനുള്ളിൽ ഹാദിയുടെ കൊലയാളികളെ പിടികൂടണമെന്ന് ഇവർ ഇന്നലെ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

മതപരമോ ക്രിമിനൽപരമോ ആയ ആരോപണങ്ങൾ നിയമപരമായ വ്യവസ്ഥകളിലൂടെ കൈകാര്യം ചെയ്യപ്പെടുകയും, രാഷ്ട്രീയ താൽപ്പര്യങ്ങൾ പരിഗണിക്കാതെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നതുവരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനം ഒരു തുടർക്കഥയായി തന്നെ നിർബാധം മുന്നോട്ട് പോവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (3 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (3 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (4 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (6 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (7 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (7 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (7 hours ago)

Malayali Vartha Recommends